banner

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; ജില്ലയിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 

ഇവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 24 മണിക്കൂറിൽ ഏഴു മുതൽ 11 സെന്‍റീമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണു സാധ്യത.

അതേ സമയം, 2021ൽ കേരളത്തിൽ ലഭിച്ചത് റെക്കോഡ് മഴയും മഴ ദിനങ്ങളും. 25 വർഷത്തിനിടയിലെ ഏറ്റവും കൂടിയ മഴയാണ് മഴമാപിനികളിൽ രേഖപ്പെടുത്തിയത്. 4482 മില്ലിമീറ്റർ. ഏറ്റവും കൂടുതൽ മഴ ദിനങ്ങൾ ലഭിച്ചതും 2021ൽ ആയിരുന്നു. 168 മഴ ദിനങ്ങൾ. 

ഹാം റേഡിയോ ഉപയോഗിച്ച് കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ മഴമാപിനി കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയുള്ള സംവിധാനങ്ങളുപയോഗിച്ച് അസോസിയേഷൻ ഫോർ ഡിസാസ്റ്റർ മാനേജ്മെന്‍റ് കമ്യൂണിക്കേഷൻ നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തൽ. 

കേരളത്തിന്‍റെ ഏകദേശം മധ്യഭാഗത്തു സ്ഥിതിചെയ്യുന്ന തൃശൂർ ജില്ലയിലെ പുത്തൻചിറയിൽ പെയ്യുന്ന മഴ ഒരു ആധികാരിക രേഖയായി കണക്കാക്കിയാണ് ഈ റിപ്പോർട്ട് തയാറാക്കുന്നതെന്ന് അസോസിയേഷൻ ഫോർ ഡിസാസ്റ്റർ മാനേജ്മെന്‍റ് കമ്യൂണിക്കേഷൻ പ്രസിഡന്‍റ് എം.എ. ഷാജഹാൻ വ്യക്തമാക്കി.

Post a Comment

0 Comments