banner

സന്തോഷ് ട്രോഫിയിൽ കേരളത്തിന് ആവേശ തുടക്കം; രാജസ്ഥാനെ തകർത്തത് എതിരില്ലാത്ത അഞ്ച് ഗോളിന്; മൂന്നടിച്ച് ക്യാപ്റ്റൻ ജിജോ ജോസഫ്

മലപ്പുറം : തിങ്ങിനിറഞ്ഞ 28,319 ആരാധകരെ സാക്ഷിയാക്കി സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ആദ്യ ജയം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാജസ്ഥാനെതിരെ ആദ്യ മത്സരത്തിന് ഇറങ്ങിയ കേരളം എതിരില്ലാത്ത അഞ്ച് ഗോളിനാണ് തോൽപ്പിച്ചത്. ക്യാപ്റ്റൻ ജിജോ ജോസഫ് ചാമ്പ്യൻഷിപ്പിലെ ആദ്യ ഹാട്രിക്ക് നേടി. 6, 58, 63 മീനുട്ടുകളിൽ നിന്നായിരുന്നു ക്യാപ്റ്റൻ ജിജോ ജോസഫിന്റെ ഗോൾ. നിജോ ഗിൽബേർട്ട്, അജിഅലക്‌സ് എന്നിവരാണ് ഓരോ ഗോൾ വീതം നേടിയത്.

മത്സരത്തിന്റെ തുടക്കം മുതൽ തന്നെ കേരളത്തിന്റെ മുന്നേറ്റമാണ് തിങ്ങിനിറഞ്ഞ മഞ്ചേരി പയ്യനാട് സ്റ്റേഡിയം കണ്ടെത്. 6 ാം മിനുട്ടിൽ തന്നെ കേരളം ലീഡെടുത്തു. കേരള സ്‌ട്രൈക്കർ എം വിക്‌നേഷിനെ ബോക്‌സിന് പുറത്തുനിന്ന് വീഴ്‌ത്തിയതിന് ലഭിച്ച ഫ്രീകിക്ക് ക്യാപ്റ്റൻ ജിജോ ജോസഫ് മനോഹരമായി ഗോളാക്കി മാറ്റി. ചാമ്പ്യൻഷിപ്പിലെ കേരളത്തിന്റെ ആദ്യ ഗോൾ. തുടർന്നും ആക്രമിച്ചു കളിച്ച കേരളത്തെ തേടി നിരവധി അവസരങ്ങളെത്തി. 20 ാം മിനുട്ടിൽ കേരളത്തെ തേടി മറ്റൊരു അവസരമെത്തി മധ്യനിരയിൽ നിന്ന് ബോളുമായി വന്ന ക്യാപ്റ്റൻ ജിജോ ജോസഫ് ബോക്‌സിലേക്ക് നീട്ടി നൽക്കിയ പാസ് സ്‌ട്രൈക്കർമാരായ വിക്‌നേഷും സഫ്‌നാദും തമ്മിലുള്ള ആശയക്കുഴപ്പം മൂലം ഗോളെന്ന് ഉറപ്പിച്ച അവസരം നഷ്ടപ്പെടുത്തി.

24 ാം മിനുട്ടിൽ മുഹമ്മദ് സഫ്‌നാദിനെ ഫൗള് ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് ക്യാപ്റ്റൻ ജിജോ ഗോളിന് ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. രണ്ട് മിനുട്ടിന് ശേഷം വീണ്ടു കേരളത്തിന് അവസരം ലഭിച്ചു. ഇടതു ബോക്‌സിന് പുറത്തു നിന്ന് നീട്ടി നൽക്കിയ പാസ് വിക്‌നേഷ് പോസ്റ്റിലേക്ക് അടിച്ചെങ്കിലും രാജസ്ഥാൻ ഗോൾ കീപ്പർ തട്ടി അകറ്റി. റിട്ടേൺ ബോൾ ക്യാപ്റ്റൻ ജിജോക്ക് ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. 30 ാം മിനുട്ടിൽ കേരള പ്രതിരോധനിരയിൽ നിന്ന് വരുത്തി പിഴവിൽ നിന്ന് രാജസ്ഥാന് ആദ്യ അവസരം ലഭിച്ചെങ്കിലും രാജസ്ഥാന സ്‌ട്രൈക്കർ യുവരാജ് സിങ് പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക് അടിച്ചു.

32 ാം മിനുട്ടിൽ മധ്യനിരയിൽ നിന്ന് ബോളുമായി കുതിച്ചെത്തിയ ക്യാപ്റ്റൻ ജിജോ ജോസഫ് നൽക്കിയ പാസ് വിക്‌നേഷസ് നഷ്ടപ്പെടുത്തി. വീണ്ടും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ മാത്രം വിട്ടുനിന്നു. 38 ാം മിനുട്ടിൽ കേരളം ലീഡ് രണ്ടാക്കി ഉയർത്തി. ബോക്‌സിന് പുറത്ത് നിന്ന് റോക്കറ്റ് വേഗത്തിൽ നിജോ ഗിൽബർട്ടിന്റെ ഉഗ്രൻ ഗോൾ. മത്സരം അധിക സമയത്തേക്ക് നീങ്ങിയ സമയത്ത് കേരളത്തിനെ തേടി വീണ്ടും അവസരമെത്തി. വികിനേഷ് അടിച്ച പന്ത് പേസ്റ്റിന് മുകളിലൂടെ പറത്തേക്ക്.

ആദ്യ പകുതിയുടെ തനിആവർത്തനമായിരുന്നു പയ്യനാട് സ്റ്റേഡിയം സാക്ഷിയായത്. ആദ്യ മിനുട്ടിൽ തന്നെ കേരളം അറ്റാക്കിംങിന് തുടക്കമിട്ടു. 58 ാം മിനുട്ടിൽ ജിജോ ലീഡ് മൂന്നാക്കി ഉയർത്തി. ഗ്രൗണ്ടിന്റെ മധ്യനിരയിൽ നിന്ന് ബോളുമായി എതിർ ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി നീങ്ങിയ ക്യാപ്റ്റൻ ജിജോ ജോസഫ് മനോഹരമായി ഗോളാക്കി മാറ്റി. ജിജോയുടെ രണ്ടാം ഗോൾ. 63 ാം മിനുട്ടിൽ ജിജോ ഹാഡ്രിക്ക് തികച്ചു. കേരളത്തിന്റെ സ്വന്തം ഹാഫിൽ നിന്ന് ടീം വർക്കിലൂടെ മുന്നേറ്റം നടത്തിയ കേരളം വലതു വിങ്ങിൽ നിലയുറപ്പിച്ച സോയൽ ജോഷിയിക്ക് നൽക്കി. ജോഷി വലതു വിങ്ങിൽ നിന്ന് ബോക്‌സിൽ നിലയുറപ്പിച്ചിരുന്ന ക്യാപ്റ്റൻ ജിജോ ജോസഫിന് കൃത്യമായി നൽക്കി. ജിജോയുടെ ഹാഡ്രിക്ക് ഗോൾ. 73 ാം മിനുട്ടിൽ ജിജോ ജോസഫിന് നാലാം ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. 82 ാം മിനുട്ടിൽ കേരളം അഞ്ചാം ഗോൾ നേടി. പ്രതിരോധ താരം അജയ് അലക്‌സിന്റെ വകയായിരുന്നു ഗോൾ.

സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ നാഴെ രണ്ട് മത്സരങ്ങൾ. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ ഇന്ന് ഉച്ച കഴിഞ്ഞ് 4 മണിക്ക് നടക്കുന്ന ആദ്യ മത്സരത്തിൽ ഒഡീഷ്യ കർണാടകയെ നേരിടും. യോഗ്യത റൗണ്ട് മത്സരത്തിൽ ഝാർഖണ്ഡിനോട് സമനിലയും ബീഹാറിനെ എതിരില്ലാത്ത അഞ്ച് ഗോളിനും തോൽപ്പിച്ചാണ് ഈസ്റ്റ് സോണിൽ ഗ്രൂപ്പ് എയിൽ നിന്ന് ഒഡീഷയുടെ വരവ്. സൗത്ത് സോണിൽ ഗ്രുപ്പ് എയിൽ ഉൾപ്പെട്ട കർണാടക തമിഴ്‌നാട്, തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ ടീമുകളെ തോൽപ്പിച്ചാണ് ഫൈനൽ റൗണ്ടിന് യോഗ്യത നേടിയത്.
മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി 8.00 മണിക്ക് നടക്കുന്ന രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ സർവീസസ് മണിപ്പൂരിനെ നേരിടും. യോഗ്യതാ റൗണ്ട് മത്സരത്തിൽ നോർത്ത് സോണിൽ ഗ്രൂപ്പ് എയിൽ ഹീമാചൽപ്രദേശ്, ജമ്മുകാശ്മീർ, ഉത്തർപ്രദേശ്, ഛത്തീസ്‌ഗഡ് തുടങ്ങിവരെ തോൽപ്പിച്ചാണ് സർവീസസ് യോഗ്യത നേടിയത്. നാഗാലാന്റ്, ത്രിപുര, മിസോറാം എന്നിവരെ തോൽപ്പിച്ചാണ് മണിപ്പൂർ ഫൈനൽ റൗണ്ടിന് യോഗ്യത നേടിയത്.

Post a Comment

0 Comments