banner

പൊതുനിരത്തിൽവച്ചു ഖുറാൻ കത്തിച്ചു; സ്വീഡനിൽ ഇരുപത്തിയാറ് പേർ അറസ്റ്റിൽ; വൻ പ്രതിഷേധം

സ്റ്റോക്ക്ഹോം : സ്വീഡനിൽ തീവ്ര വലതുപക്ഷ പാർട്ടി നേതാവ് പൊതുനിരത്തിൽവച്ചു ഖുറാൻ കത്തിച്ചു. സ്ട്രാം കുർസ് പാർട്ടിയുടെ നേതാവ് റാസ്മസ് പലൂദാനാണ് കഴിഞ്ഞ ദിവസം ഖുറാൻ പകർപ്പ് കത്തിച്ചത്. പോലീസിനൊപ്പമെത്തിയാണ് തെക്കൻ ലിങ്കോംപ്പിംഗ് മേഖലയിൽ വച്ച് പലൂദാൻ ഖുറാൻ പകർപ്പ് കത്തിച്ചത്.

മുസ്ലീം ഭൂരിപക്ഷ പ്രദേശമാണിത്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് പ്രതിഷേധം ശക്തമായിട്ടുണ്ട്. ഖുറാൻ കത്തിക്കാൻ ആരംഭിച്ചപ്പോൾ തന്നെ അവിടെ നിന്നിരുന്നവർ പലരും ഇതിനെ തടയാൻ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.

ഇതേതുടർന്നു നോർകോപ്പിംഗ്, ലിങ്കോംപ്പിംഗ് നഗരങ്ങളിൽ വൻ പ്രതിഷേധമാണ് അരങ്ങേറിയത്. സംഭവത്തിൽ 26 പേരെയെങ്കിലും അറസ്റ്റ് ചെയ്തതായി സ്വീഡൻ പോലീസ് അറിയിച്ചു.

നോർകോപ്പിംഗിൽ 150ഓളം വരുന്ന പ്രതിഷേധക്കാർ പോലീസിനുനേരെ കല്ലെറിയുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. തുടർന്നു പോലീസ് നിരവധി മുന്നറിയിപ്പുകൾ നൽകിയശേഷം വെടിയുതിർത്തു. വെടിവയ്പ്പിൽ മൂന്ന് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

അക്രമ സംഭവങ്ങളിൽ 26 പോലീസ് ഉദ്യോഗസ്ഥർക്കും 14 സാധാരണക്കാർക്കും പരിക്കേറ്റതായും പോലീസ് അറിയിച്ചു.

Post a Comment

0 Comments