banner

ബാറിൽ അക്രമം; കൊല്ലത്ത് യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ പൊലീസ് പിടിയിൽ

കടപ്പാക്കടയിലെ സ്വകാര്യ ബാറില്‍ അക്രമം നടത്തി യുവാക്കളെ
കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ പ്രധാനിയെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു.
കഴിഞ്ഞ 28ന്‌ രാത്രി ബാറില്‍ നിന്നും മദ്യപിച്ചതിന്‌ ശേഷം ബില്‍ അടയ്ക്കാത്തതുമായ യുവാക്കള്‍ ബാര്‍ ജീവനക്കാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഇതില്‍
ക്ഷുഭിതരായ മറ്റൊരു സംഘമാണ്‌ യുവാക്കളെ അക്രമിച്ചത്‌. വടക്കേവിള അയത്തില്‍ പട്ടത്താനം സ്വദേശി വിഷ്ണു (33) ആണ്‌ പോലീസ്‌ പിടിയിലായത്‌. 

യുവാക്കളുമായി കയര്‍ത്ത്‌ സംസാരിച്ച ഇയാൾ സമീപത്ത് ഉണ്ടായിരുന്ന ബിയര്‍ കുപ്പി ഉപയോഗിച്ച് അടുത്ത്‌ നിന്ന ബിബിന്‍ എന്ന യുവാവിന്റെ തലയ്ക്ക്‌ അടിച്ച്‌ പൊട്ടിക്കുകയായിരുന്നു. 

ഇത്‌ ചോദ്യം ചെയ്ത മയ്യനാട്‌ സ്വദേശിയായ ബിബിന്റെ സുഹൃത്ത്‌ വിഷ്ണുവിന്റെ ഇടത്‌ നെഞ്ചില്‍ കുത്തി ആഴത്തില്‍ മുറിവേല്‍പ്പിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും പിന്നാലെ സംഭവത്തിന്‌ ശേഷം ഒളിവിലായിരുന്ന ഇയാളെ ജില്ലാ പോലീസ്‌ മേധാവി നാരായണന്‍. റ്റി ഐ.പി.എസിന്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ കോളേജ്‌ ജംഗ്ഷനില്‍ നിന്നും പിടികുടുകയായിരുന്നു.

കൊല്ലം ഈസ്റ്റ്‌ ഇന്‍സ്പെക്ടര്‍ രതീഷ്‌.ആറിന്റെ നേതൃത്വത്തില്‍ എസ്സ്‌.ഐമാരായ രതീഷ്കുമാര്‍, ബാലച്ച്ദ്രന്‍ എ.എസ്‌.ഐ മിനുരാജ്‌, സി.പി.ഓ സജീവ്‌ എന്നിവരുള്‍പ്പെട്ട സംഘമാണ്‌ ഇയാളെ പിടികൂടിയത്‌. ഇയാളെ റിമാന്റ്‌ ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ....

Post a Comment

0 Comments