banner

ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ച് ആൾക്കൂട്ടം യുവാവിനെ അടിച്ചുകൊന്നു; സംഭവം കേരളത്തിൽ

പാലക്കാട് : പാലക്കാട് ഒലവക്കോട് ആൾക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖാണ് ആണ് മരിച്ചത്. ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു മർദ്ദനം. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. സംഭവത്തിൽ മൂന്ന് പേരെ പാലക്കാട് നോർത്ത് പൊലീസ് കസ്റ്റഡിയിൽ എടുത്തു.  

പുലര്‍ച്ചെ ഒരു മണിയോടെയാണ് ഒലവക്കോട് ജംക്‌ഷനിലാണു സംഭവം. കടയുടെ മുന്നിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് ഒരു സംഘം ആളുകൾ റഫീക്കിനെ മർദിച്ചതെന്നു പൊലീസ് പറഞ്ഞു. റഫീക്ക് കുഴഞ്ഞുവീണാണു മരിച്ചത്. സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ നാട്ടുകാർ തടഞ്ഞുവച്ചു.

പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. കൂടുതൽ പ്രതികളുണ്ടെന്നു പൊലീസ് സംശയിക്കുന്നു. ഒലവക്കോട്ടെ വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

പല്ലശ്ശേന, കൊല്ലംകോട്, ആലത്തൂര്‍ തുടങ്ങിയ പ്രദേശത്തിലെ മൂന്ന് യുവാക്കളെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലിസ് കസ്റ്റഡിയിലെടുത്തത് എന്നാണ് വിവരം. റഫീഖിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

Post a Comment

0 Comments