banner

ഇടതുപക്ഷ നേതാക്കന്മാർ അതിജീവിതയെ വീണ്ടും മുറിവ് ഏൽപ്പിക്കുന്നു - അഡ്വ. ബിന്ദുകൃഷ്ണ

കൊല്ലം : നടിയെ ആക്രമിച്ച കേസിൽ ഇടതുപക്ഷ നേതാക്കന്മാർ നടത്തിയ പ്രതികരണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് എ.ഐ.സി.സി അംഗം അഡ്വ. ബിന്ദുകൃഷ്ണ. " അതിജീവിതയ്ക്കൊപ്പം എന്ന സർക്കാർ വാദം പച്ചക്കള്ളം" എന്ന തലക്കെട്ടിൽ ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് ബിന്ദുകൃഷ്ണ പ്രതികരിച്ചത്. കോടതിയിൽ രഹസ്യമായി സമർപ്പിച്ച തെളിവ് ഉൾപ്പടെ ചോർന്നത് ഗൗരവകരമായ വിഷയങ്ങളാണ്. അതിൽ നിന്നും സംസ്ഥാന സർക്കാരിന് ഒളിച്ചോടാൻ കഴിയില്ലെന്നുമുള്ള വിമർശനങ്ങൾ ബിന്ദുകൃഷ്ണ മുന്നോട്ടുവയ്ക്കുന്നു. 

ബിന്ദുകൃഷ്ണയുടെ ഫേസ് ബുക്ക് കുറിപ്പ്....
നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഏജൻസിക്കെതിരെ അതിജീവിത ബഹു. ഹൈക്കോടതിയെ സമീപിച്ചതോടെ അതിജീവിതയ്ക്കൊപ്പം എന്ന സർക്കാർ വാദം പച്ചക്കള്ളമാണെന്ന് വ്യക്തമായിരിക്കുകയാണ്.

കോടതിയിൽ രഹസ്യമായി സമർപ്പിച്ച തെളിവ് ഉൾപ്പടെ ചോർന്നത് ഗൗരവകരമായ വിഷയങ്ങളാണ്. അതിൽ നിന്നും സംസ്ഥാന സർക്കാരിന് ഒളിച്ചോടാൻ കഴിയില്ല.

സാമൂഹിക ഒറ്റപ്പെടലിന്‍റെയും അപകീർത്തിയുടെയും വെല്ലുവിളികൾ അതിജീവിച്ച അതിജീവിതയെ വീണ്ടും മുറിവ് ഏൽപ്പിക്കുന്ന തരത്തിലുള്ള അതിക്രൂരമായ വാക്കുകളാണ് ഇന്ന് ഇടതുപക്ഷ നേതാക്കന്മാർ ഉപയോഗിച്ചത്.

ഇരയ്ക്കൊപ്പം എന്ന് വരുത്തിത്തീർക്കുകയും പ്രതിസ്ഥാനത്ത് നിൽക്കുന്നവർക്ക് സംരക്ഷണം ഒരുക്കുകയും ചെയ്യുന്ന പിണറായി വിജയൻ സർക്കാരിൻ്റെ ഇരട്ടത്താപ്പ് നയമാണ് അതിജീവിത സമർപ്പിച്ച പുതിയ പരാതിയിലൂടെ പുറത്ത് വന്നിരിക്കുന്നത്.

Post a Comment

0 Comments