banner

മദ്രസയിൽ ആറു വയസ്സുകാരിക്ക് പീഡനം; 43കാരന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് പോക്‌സോ കോടതി

ജയ്പൂർ : ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഉർദു അദ്ധ്യാപകനായ മതപുരോഹിതന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് പോക്‌സോ കോടതി. രാജസ്ഥാനിലെ കോട്ട സ്വദേശിയായ മൗലവി അബ്ദുൾ റഹീമിനാണ് (43) ശിക്ഷ വിധിച്ചത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. 

ജീവപര്യന്തം തടവിന് പുറമെ ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്.
ഉർദു പഠിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇയാൾ പെൺകുട്ടിയുടെ ഗ്രാമമായ കോട്‌സുവയിൽ എത്തുന്നത്. മദ്രസയിൽ ക്ലാസ് കഴിഞ്ഞതിന് ശേഷം പെൺകുട്ടിയോട് കാത്തിരിക്കാൻ പറയുകയും, എല്ലാവരും പോയതിന് ശേഷം ഇയാൾ പീഡിപ്പിക്കുകയുമായിരുന്നു. 

സംഭവത്തിന് പിന്നാലെ വീട്ടിലെത്തിയ പെൺകുട്ടി തന്നെയാണ് പീഡനവിവരം കുടുംബത്തിലുള്ളവരെ അറിയിച്ചത്.
തുടർന്ന് കുടുംബാംഗങ്ങൾ നൽകിയ പരാതിയിൽ ഇയാൾക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. തുടർന്ന് അബ്ദുൾ റഹീമിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. വൈദ്യ പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയിട്ടുണ്ട്. ഒരു പെൺകുട്ടി ഉൾപ്പെടെ നാല് കുട്ടികളുടെ പിതാവാണ് അറസ്റ്റിലായ മൗലവി.

Post a Comment

0 Comments