banner

തൃശ്ശൂർ പൂരം: കാലാവസ്ഥ അനുകൂലമായില്ല, വെടിക്കെട്ട് മാറ്റി.

തൃശ്ശൂർ പൂരം വെടിക്കെട്ട് മാറ്റിവച്ചു. തൃശ്ശൂർ ജില്ലയിൽ തുടരുന്ന കനത്ത മഴ മൂലം തൃശ്ശൂർ പൂരം വെടിക്കെട്ട് മാറ്റിവച്ചു. കലാവസ്ഥ അനുകൂലമെങ്കിൽ വെടിക്കെട്ട് നാളെ നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. പുലർച്ചെ മൂന്ന് മണിയോടെ നടക്കേണ്ടിയിരുന്ന വെടിക്കെട്ട് കലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് മാറ്റുകയായിരുന്നു.

കനത്ത മഴയിൽ പൂര നഗരിയിൽ സജ്ജീകരിച്ച വെടിക്കെട്ടിനായുള്ള കുഴികളിൽ വെള്ളം കയറിയതാണ് ഇത്തരത്തിൽ വെടിക്കെട്ട് മാറ്റിവയ്ക്കുന്ന തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് അനുമാനിക്കുന്നത്. 

അതേസമയം വർണപ്പൂരം ഒരുക്കുന്നതായിരുന്നു തൃശൂർ പൂരത്തിൻ്റെ കുടമാറ്റം.
വർണക്കുടകൾക്കു പുറമെ എൽ.ഇ.ഡി കുടകളും ഇക്കുറി കുടമാറ്റത്തിൽ സ്ഥാനം പിടിച്ചു. ഭദ്രകാളിയും ,ശിവനും, ശിവലിംഗവും, പാമ്പുമെല്ലാം. കുടമാറ്റത്തിന് മാറ്റ് കൂട്ടി. ഇലഞ്ഞിത്തറമേളത്തിനു ശേഷം തിരുവമ്പാടി പാറമേക്കാവ് പൂരങ്ങൾ തമ്മിൽ കാണുന്ന താണ് കുടമാറ്റം. ദേശക്കാരുടെ ആവേശം മുഴുവൻ കുടകളിൽ ഉണ്ടാകും.

ഇത്തവണത്തെ പൂരം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷമെത്തിയ പൂരപ്രേമികളുടെമഹാ സാഗരത്തിനാണ് നഗരം സാക്ഷ്യം വഹിച്ചത്. പഞ്ചവാദ്യ അകംപടിയോടെയെത്തിയ മംത്തിൽ വരവ് പൂര പ്രേമികളെ ആവേശത്തിലാഴ്ത്തി.
രണ്ട് വർഷത്തെ ഇടവേള കഴിഞ്ഞു നടക്കുന്ന പൂരം കാണാൻ പതിവിൽ കവിഞ്ഞ ജനസജയമാണ് പൂര നഗരിയിലേക്കെത്തിയത്. മഠത്തിൽ വരവും ഇലഞ്ഞിത്തറമേളവും കുടമാറ്റവുമെല്ലാം ആൾക്കൂട്ടം കൊണ്ടും ശ്രദ്ധയാകർഷിച്ചു.

Post a Comment

0 Comments