banner

ഇരുപത്തിനാല് മണിക്കൂറിലധികം നീണ്ട രക്ഷാപ്രവർത്തനം വിഫലം; കൊല്ലത്ത് കിണറിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു

കൊല്ലം : കൊട്ടിയം തഴുത്തലയില്‍ കിണറില്‍ കുടുങ്ങിയ തൊഴിലാളി മരിച്ചു.മുട്ടക്കാവ് സ്വദേശി സുധീറിന്റെ മൃതദേഹം മണിക്കൂറുകള്‍ നീണ്ട തെരച്ചിലിന് ഒടുവില്‍ കണ്ടെത്തി. കിണറില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷിക്കാന്‍ നടത്തിയ 25 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലമാകുകയായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് കിണറില്‍ റിങ് ഇറക്കുന്നതിനിടെയാണ് ഇരുപത്തിയെട്ടുകാരനായ സുധീര്‍ കുടുങ്ങിയത്. പണിക്കിടെ മണ്ണിനടിയില്‍പ്പെടുകയായിരുന്നു.

കിണറിന് സമീപത്ത് സമാന്തരമായി കുഴി കുത്തി സുധീറിനെ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തിയത്. മണ്ണ് മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. കിണറിന് അറുപതടി താഴ്ച ഉണ്ട്. എന്നാല്‍ ഉച്ചയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

രാത്രിയിൽ കനത്ത മഴയായിരുന്നതുകൊണ്ട് രക്ഷാപ്രവർത്തനം നിർത്തിവെച്ചിരുന്നു. ആദ്യം വലിയ ജെ.സി.ബി. ഉപയോഗിച്ച് കിണറിന്റെ സമീപത്തുതന്നെ മറ്റൊരു കുഴിയെടുത്ത് സുധീറിനെ പുറത്തെടുക്കാനുള്ള ശ്രമമായിരുന്നു പോലീസും ഫയർഫോഴ്സും നടത്തിയത്. ആദ്യം എത്തിച്ച വലിയ ജെ.സി.ബി. കുഴിയിലേക്ക് ഇറക്കാൻ സാധിക്കാത്തതിനാൽ പിന്നീട് ചെറിയ ജെ.സി.ബി. എത്തിച്ച് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. 

അറുപത്തഞ്ചടിയോളം താഴ്ചയുള്ള ഈ കിണറിന്റെ പണികൾ മുമ്പും കരാർ എടുത്തിരുന്നത് ഇതേ തൊഴിലാളികളായിരുന്നു. അഞ്ചും നാലും മൂന്നും രണ്ടും അടി വ്യാസമുള്ള നാലുതരം തൊടികൾ ഈ കിണറ്റിൽ നേരത്തേതന്നെയുണ്ടായിരുന്നു. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി 35 അടിയോളം മണ്ണ് നീക്കിയിരുന്നു.

Post a Comment

0 Comments