banner

പറയാനുള്ളത് തൃക്കാക്കരയിൽ പറയും; ബിജെപിയോട് സഹകരിക്കുന്നതിൽ തെറ്റില്ലെന്നും പി സി ജോർജ്

തനിക്ക് പറയാനുള്ള നാളെ തൃക്കാക്കരയിൽ പറയുമെന്ന് പി സി ജോർജ്. കുശുമ്പ് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ജയിലിലേക്ക് അയച്ചത്. മുഖ്യമന്ത്രിക്കുള്ള മറുപടി നാളെ നൽകും. ബിജെപി ക്രിസ്ത്യാനികളെ വേട്ടയാടിയ പാർട്ടിയാണെന്ന് തനിക്ക് അഭിപ്രായമില്ല. അവരോട് സഹകരിക്കുന്നതിൽ തെറ്റില്ല. ഒരു മതത്തെയും വിമർശിക്കാൻ താനില്ലെന്നും പി സി ജോർജ് പറഞ്ഞു.

മതവിദ്വേഷ പ്രസംഗ കേസിൽ ജയിൽ മോചിതനായ പി സി ജോർജ് ഇന്നലെ രാത്രി തന്നെ കോട്ടയത്ത് എത്തിയിട്ടുണ്ട്. ബിജെപി പ്രവർത്തകർ മുദ്രവാക്യം വിളികളോടെയാണ് പി സി ജോർജിനെ സ്വീകരിച്ചത്. ജനങ്ങൾ സത്യം മനസ്സിലാക്കി. സ്വീകരണത്തിനെത്തിയ ആൾക്കൂട്ടം അതാണ് തെളിയിക്കുന്നത്. പറയാനുള്ളത് കോട്ടയത്തും പറയുമെന്നും പി സി ജോർജ് പറഞ്ഞു

അതേസമയം വി ഡി സതീശനെതിരെയും പി സി ജോർജ് വിമർശനമുന്നയിച്ചു. സതീശനെ കുറിച്ച് ഒന്നും പറയാനില്ല. അതിജീവിത മകളാണ് എന്നൊക്കെ സതീശൻ പറയും. പക്ഷേ അതിജീവിത സൂക്ഷിക്കുന്നത് നല്ലതാണെന്നും പി സി ജോർജ് പറഞ്ഞു.
 

Post a Comment

0 Comments