banner

മര്‍ദ്ദനമേറ്റ് യുവാവ് മരിച്ച സംഭവം, സഹോദരി ഭർത്താവ് അറസ്റ്റിൽ

വയനാട് : തിരുനെല്ലിയിൽ വാക്കുതർക്കത്തിനിടയിൽ മർദനമേറ്റ് യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ സഹോദരി ഭർത്താവ് അറസ്റ്റിൽ. പോത്തുമൂല വിപിനെയാണ് അറസ്റ്റ് ചെയ്തത്.

തിരുനെല്ലി കാളാംങ്കോട് കോളനിയിലെ ബിനുവാണ് കഴിഞ്ഞ ദിവസം തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തിനിടയിൽ ഇയാൾക്ക് മർദനമേറ്റിരുന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചത്.

വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് വിപിനും മരിച്ച ബിനു എന്ന കുട്ടനും തമ്മിൽ സംഘട്ടനം ഉണ്ടാകുന്നത്. ഇതിനിടയിൽ വിറകുകൊള്ളി കൊണ്ട് ബിനുവിന്റെ തലയ്ക്കടിച്ചു. അതിക്രൂരമായി മർദനമേറ്റെങ്കിലും പിറ്റേദിവസം ഉച്ചയോടെയാണ് ബിനുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. ശാരീരിക അസ്വസ്ഥതകൾ അതിരൂക്ഷമായതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് പോയത്. 

ആദ്യം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് വയനാട് മെഡിക്കൽ കോളജിലേക്കും കൊണ്ടുപോയി. വിദഗ്ധ ചികിത്സയ്ക്കായി ബിനുവിനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെ മരിക്കുകയായിരുന്നു.

Post a Comment

0 Comments