banner

സി.പി.എം ബ്രാഞ്ച് സെക്രട്ടറി കുളിമുറിയിൽ ഒളിക്യാമറ വെച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി പരാതിക്കാരിയായ യുവതി

പാലക്കാട് : സി.പി.എം ബ്രാഞ്ച് സെക്രട്ടറി കുളിമുറിയിൽ ഒളിക്യാമറ വെച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി പരാതിക്കാരിയായ യുവതി. കുളിമുറിയിൽ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്തിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെതിരെയാണ് യുവതി രംഗത്ത് വന്നിരിക്കുന്നത്. ഷാജഹാനുമായി കുടുംബത്തിന് നല്ല അടുപ്പമായിരുന്നു ഉണ്ടായിരുന്നതെന്നും, എന്ത് ആവശ്യത്തിനും ആദ്യം വിളിക്കുന്നത് ഷാജഹാനെയായിരുന്നുവെന്നും യുവതി പറയുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. കുളിമുറിയുടെ ജനാലയിൽ ആളനക്കം കേട്ട് വീട്ടമ്മ ബഹളം വെച്ചപ്പോൾ ഷാജഹാൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഓടുന്നതിനിടെ ഇയാളുടെ മൊബൈൽ ഫോൺ നിലത്ത് വീഴുകയായിരുന്നു. ഓടിപ്പോയത് ആരാണെന്ന് യുവതിക്ക് മനസിലായില്ല. സംഭവത്തെ കുറിച്ച് പറയാൻ യുവതി ഷാജഹാന്റെ ഫോണിലേക്ക് വിളിച്ചു. ഷാജഹാന്റെ മൊബൈൽ ഫോൺ കുളിമുറിക്ക് സമീപത്തെ പറമ്പിൽ ബെല്ലടിച്ചതോടെയാണ് സംശയമുണർന്നത്. ഇതോടെ കുളിമുറിയിൽ ക്യാമറ വെച്ചത് ഷാജഹാനാണെന്ന് വ്യക്തമായി

Post a Comment

0 Comments