banner

അംഗൻവാടി ജീവനക്കാർക്കെതിരെ നൽകിയ പരാതിയിൽ നടപടിയില്ല; അഞ്ചാലുംമൂട്ടിൽ സി.ഡി.പി.ഒ യെ ഉപരോധിച്ച് ബി.ജെ.പി

അഞ്ചാലുംമൂട് : തൃക്കരുവയിൽ പ്രതിപക്ഷപാർട്ടിയുടെ സമരത്തിൽ പങ്കെടുക്കുന്നതിനായി അംഗൻവാടി ജീവനക്കാർ ഔദ്യോഗിക കർത്തവ്യത്തിൽ വിലോഭം കാട്ടിയതായി കാണിച്ച് ബി.ജെപി നൽകിയ പരാതിയിൽ നടപടിയെടുക്കാത്തതിനെ തുടർന്ന് സി.ഡി.പി.ഒ യെ ഉപരോധിച്ചു. അഞ്ചാലുംമൂട് ഐ.സി.ഡി.എസിന് കീഴിലുള്ള തൃക്കരുവ ഗ്രാമപഞ്ചായത്തിലെ ഏഴോളം അംഗനവാടികളിലെ ജീവനക്കാർക്കെതിരെയാണ് ബി.ജെ.പി കഴിഞ്ഞ ഒൻപതിന് പരാതി നൽകിയത്.

ഭരണകക്ഷിയുടെ അധികാര ദുർവിനിയോഗത്തിനെതിരെ പ്രതിപക്ഷപാർട്ടി നടത്തിയ സമരത്തിലാണ് അംഗനവാടികളിലെ ജീവനക്കാർ പങ്കെടുത്തത്. കോവിഡ് കേസുകൾ വർദ്ധിക്കുന്ന ഈ കാലയളവിൽ പിഞ്ചുകുട്ടികളുടെ ജീവനുപോലും വിലകൽപ്പിക്കാതെ സാമൂഹിക അകലം പോലും പാലിക്കാതെ നടന്ന പ്രകടനത്തിൽ പങ്കെടുക്കുകയും. ഏകാധ്യാപിക വിദ്യാലയങ്ങളായ അംഗൻവാടിയിലെ ഈ ജീവനക്കാർ തങ്ങളുടെ ഔദ്യോഗിക കർത്തവ്യം നിറവേറ്റാതെ കൃത്യനിർവഹണത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയതായും ബി.ജെ.പി നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു.

യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ്‌ഗോകുൽ കരുവ, ബിജെപി തൃക്കരുവാ പഞ്ചായത്ത്‌ സമിതി പ്രസിഡന്റ് അജയൻ മകരവിളക്ക്, യുവമോർച്ച മണ്ഡലം പ്രസിഡന്റ്‌ സൂരജ്, മണ്ഡലം സെക്രട്ടറി അരുൺ, ബിജെപി തൃക്കരുവാ പഞ്ചായത്ത്‌ സമിതി ജനറൽ സെക്രട്ടറി സജി പ്രാക്കുളം, യുവമോർച്ച തൃക്കരുവാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൃഷ്ണകുമാർ, ബിജെപി പനയം പഞ്ചായത്ത്‌ സമിതി ഭാരവാഹികളായ വിനോദ് .ജി, സജി അമ്പഴവയൽ എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments