banner

പബ്ജിക്കിടെ അശ്ലീല വിഡിയോ; പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തിയ 11കാരനെ സുഹൃത്ത് കൊലപ്പെടുത്തി

മൊബൈൽ ഫോണിലെ അശ്ലീല വിഡിയോ കണ്ടുപിടിച്ച് ഭീഷണിപ്പെടുത്തിയ 11കാരനെ സുഹൃത്തായ യുവാവും സംഘവും കൊലപ്പെടുത്തി. ഉത്തര്‍പ്രദേശ് ഝാൻസിയിലെ ലാഹ്ചുര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. നാല് ദിവസങ്ങളായി കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തെത്തുന്നത്.

കുട്ടിയുടെ സുഹൃത്തായിരുന്ന രാഘവേന്ദ്ര രജ്പുത് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുമായി നല്ല അടുപ്പത്തിലായിരുന്ന രാഘവേന്ദ്ര കുട്ടിയ്‌ക്കൊപ്പം വിഡിയോ ഗെയിമുകള്‍ കളിക്കുന്നത് പതിവായിരുന്നു. രാഘവേന്ദ്രയുടെ ഫോണില്‍ ബുധനാഴ്ച പബ്ജി കളിച്ചുകൊണ്ടിരിക്കെ കുട്ടി അശ്ലീല ദൃശ്യങ്ങളടങ്ങിയ ഒരു ഫോള്‍ഡര്‍ കണ്ടെത്തുകയും ഇത് താന്‍ എല്ലാവരോടും പറയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടി ബഹളം വച്ചതോടെ യുവാവ് ഭയന്നു. ഇതാണ് രാഘവേന്ദ്രയെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്.

Post a Comment

0 Comments