banner

കടവൂർ ബൈപ്പാസിലെ തട്ടുകട അടിച്ചു തകർത്തു; നഷ്ടം ഒരു ലക്ഷം രൂപയിലധികം; സമീപവാസിക്കെതിരെ പരാതി

അഞ്ചാലുംമൂട് : കടവൂർ ബൈപ്പാസിന് സമീപം കോട്ടയ്ക്കകത്ത് പ്രവർത്തിച്ചു വന്ന തട്ടുകട അടിച്ചു തകർത്തു. തൃക്കടവൂർ സ്വദേശിനിയായ സുബർഹാൻ ഉപജീവന മാർഗ്ഗമായി നടത്തുന്ന തട്ടുകടയാണ് സാമൂഹ്യ വിരുദ്ധർ അടിച്ചു തകർത്തത്. അഞ്ചോളം പേർ വരുന്ന സംഘമാണ് തട്ടുകട അടിച്ചു തകർത്തത്. ഇതിന് നേതൃത്വം നൽകിയതായി ആരോപിച്ച് സമീപവാസിക്കെതിരെ യുവതി അഞ്ചാലുംമൂട് പോലീസിൽ പരാതി നൽകി.

കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. കടയുടെ പരിസരത്തേക്ക് അതിക്രമിച്ച് കയറിയ പ്രതികൾ തട്ടുകട പൂർണ്ണമായും തകർക്കുകയായിരുന്നു. കടയിൽ സൂക്ഷിച്ചിരുന്ന പാത്രങ്ങളും, മറ്റ് സാമഗ്രികളും ഉൾപ്പെടെ ഒരു ലക്ഷം രൂപയിലധികം വരുന്ന നഷ്ടം അക്രമികൾ കടയ്ക്കുള്ളിൽ സൃഷ്ടിക്കുകയും ആയിരുന്നു. സമീപവാസിയായ ആളാണ് ഇതിന് നേതൃത്വം നൽകിയതെന്ന് സുബർഹാൻ അഞ്ചാലുംമൂട് പോലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

ഇവിടെയുണ്ടായിരുന്ന ഗ്യാസ് കുറ്റി ഉൾപ്പെടെ അക്രമികൾ തകർത്തിട്ടുണ്ട്. ഭാഗ്യവശാൽ വൻ അപകടം ഒഴിവായി. മുൻപും ഇത്തരത്തിലുള്ള അക്രമ സംഭവങ്ങൾ ഉണ്ടായിട്ടുള്ളതായി പരാതിയിൽ പറയുന്നുണ്ട്. സംഭവത്തിൽ അഞ്ചാലുംമൂട് പോലീസിൽ നൽകിയ പരാതിയിൽ നീതി ലഭിക്കും എന്ന പ്രതീക്ഷയിലാണ് യുവതി. 

Post a Comment

0 Comments