banner

ബി.എസ്.എന്‍.എല്ലില്‍ ഒന്നരലക്ഷം തൊഴിലവസരങ്ങള്‍ ഇല്ലാതായി

ബി.എസ്.എന്‍.എല്ലില്‍ മൂന്നരവര്‍ഷത്തില്‍ ഇല്ലാതായത് ഒന്നരലക്ഷം തൊഴിലവസരങ്ങളെന്ന് കേന്ദ്ര സര്‍ക്കാര്‍. സി.പി.ഐ.എം എം.പി വി. ശിവദാസന്റെ ചോദ്യത്തിന് രാജ്യസഭയില്‍ കേന്ദ്ര വിവരവിനിമയ സഹമന്ത്രി ദേവുസിങ് ചൗഹാന്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2019ല്‍ 1,66,974 സ്ഥിരം ജീവനക്കാരും 49,114 കരാര്‍ ജീവനക്കാരുമടക്കം 2,15,088 പേര്‍ ബി.എസ്.എന്‍.എല്ലില്‍ ഉണ്ടായിരുന്നു. 2019ല്‍ തന്നെ 115,614 പേരെ പിരിച്ചുവിട്ടു.

തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ആയിരകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു. ജീവനക്കാര്‍ മൂന്നിലൊന്നായി ചുരുങ്ങി. 2017ന് ശേഷം ഒരാളെപ്പോലും ബി.എസ്.എന്‍.എല്ലില്‍ നിയമിച്ചിട്ടില്ല. ആയിരകണക്കിന് എഞ്ചിനീയറിങ് ബിരുദധാരികള്‍ക്ക് ലഭിക്കാമായിരുന്ന തൊഴിലുകളാണ് ഇതിലൂടെ ഇല്ലാതായത്.

Post a Comment

0 Comments