banner

അമ്മയെ കണ്ട് കുട്ടി മുറിയിലൊളിച്ചു; പതിനൊന്നുകാരിയെ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്



പാലക്കാട് പോക്‌സോ കേസിലെ ഇരയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത് അമ്മയും അച്ഛനും ബന്ധുക്കളും ചേര്‍ന്നെന്ന് മുത്തശ്ശി. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് അച്ഛനും അമ്മയും വീട്ടില്‍ ഉണ്ടായിരുന്നു. അമ്മയെയും പ്രതിയെയും കണ്ടയുടനെ കുട്ടി മുറിയില്‍ ഒളിച്ചു. അമ്മ കുട്ടിയെ മര്‍ദ്ദിച്ചു. തന്നെയും മര്‍ദ്ദിച്ചു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കൈയ്ക്ക് പരിക്കേറ്റു. വിചാരണയ്ക്ക് മുന്നോടിയായി മൊഴി മാറ്റിക്കാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും മുത്തശ്ശി ആരോപിച്ചു.

ഇതിനിടെ കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കാറിലും ബൈക്കിലുമെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇവരെത്തിയ ബൈക്കിന്റെ നമ്പര്‍ വ്യാജമാണ്. കാറിന്റെ നമ്പര്‍ തുണി കൊണ്ട് മറച്ചിരുന്നു. സംഭവ സമയം 
മാതാപിതാക്കളുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇവരും ഒളിവിലാണ്. കുട്ടി ഇവര്‍ക്കൊപ്പം ഉണ്ടെന്നാണ് പൊലീസിന്റെ സംശയം. ഈ മാസം 16നാണ് കേസിന്റെ വിചാരണ ആരംഭിക്കാനിരുന്നത്.

മുത്തശ്ശിയുടെ ആരോപണങ്ങള്‍ കൂടുതലും കുട്ടിയുടെ ചെറിയച്ഛനെതിരെയാണ്. പോക്‌സോ കേസില്‍ റിമാന്‍ഡിലായിരുന്ന ഇയാള്‍ നിലവില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് സംഭവം. മൊഴി മാറ്റുന്നതിന് കുട്ടിയെ സ്വാധീനിക്കാന്‍ ചെറിയച്ഛന്‍ ശ്രമിച്ചിട്ടുണ്ട്. മാതാപിതാക്കളും ചെറിയച്ഛനൊപ്പമാണ്. കുട്ടിയ്ക്ക് മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാന്‍ കഴിയില്ലെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്. ഇത് പ്രകാരമാണ് തനിക്കൊപ്പം കുട്ടിയെ വിട്ടതെന്നും മുത്തശ്ശി കൂട്ടിച്ചേര്‍ത്തു. പാലക്കാട് ടൗണ്‍ സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.


നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments