banner

'ഏറ്റവും നല്ല രീതിയില്‍ ഇടപെടും, എടുത്തു ചാടി ഒന്നും പറയുന്നില്ല, ': ആലപ്പുഴ ജില്ലാ കളക്‌ടറായി സ്ഥാനമേറ്റ് ശ്രീറാം വെങ്കിട്ടരാമന്‍

ആലപ്പുഴ : കനത്ത പ്രതിഷേധങ്ങള്‍ക്കിടെ ആലപ്പുഴ ജില്ലാ കളക്‌ടറായി ശ്രീറാം വെങ്കിട്ടരാമന്‍ ചുമതലയേറ്റു. കഴിഞ്ഞ രാവിലെ 10 മണിക്കാണ് നിലവിലെ കളക്‌ടറും ഭാര്യയുമായ രേണു രാജില്‍ നിന്ന് ശ്രീറാം ചുമതലയേറ്റെടുത്തത്.

കളക്‌ടറേറ്റിനു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. ഈ ആഴ്‌ച തന്നെ ശ്രീറാം ചുമതലയേല്‍ക്കുമെന്ന് വിവരമുണ്ടായിരുന്നെങ്കിലും പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ തീയതി അതീവ രഹസ്യമാക്കി വയ‌്ക്കുകയായിരുന്നു.

രണ്ട് വര്‍ഷത്തില്‍ കൂടുതലായിട്ട് ആരോഗ്യവകുപ്പിലാണ് വര്‍ക്കു ചെയ്യുന്നതെന്നും, ഹെല്‍ത്ത് സിസ്‌റ്റത്തെ കുറിച്ചല്ലാതെ മറ്റൊന്നും അറിയില്ലെന്നായിരുന്നു ചുമതലയേറ്റ ശേഷം ശ്രീറാമിന്റെ പ്രതികരണം. വന്നതല്ലേയുള്ളൂ, പഠിച്ചിട്ട് ഏറ്റവും നല്ല രീതിയില്‍ ഇടപെടാനാണ് ഉദ്ദേശം. 

ആദ്യമായിട്ടല്ലേ കളക്‌ടറാകുന്നത്, എടുത്തു ചാടി ഒന്നും പറയുന്നില്ലെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി ശ്രീറാം വെങ്കിട്ടരാമന്‍ പ്രതികരിച്ചു.
മാദ്ധ്യമപ്രവര്‍ത്തകനായിരുന്ന കെ.എം ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ വിചാരണ നേരിടുന്നതിനിടെയാണ് കളക്‌ടറായി ചുമതലയേല്‍ക്കുന്നത്. ആലപ്പുഴയില്‍ നിന്ന് എറണാകുളം കളക്‌ടറായാണ് രേണു രാജിന് മാറ്റം.

Post a Comment

0 Comments