banner

കൊല്ലത്ത് ഭാര്യയെ അസഭ്യം വിളിച്ചത്‌ ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ച സംഭവം, പ്രതി പിടിയിൽ

കൊല്ലം : യുവാവിനെ ആക്രമിച്ച്‌ പരിക്കേൽപ്പിച്ച 34 കാരനെ പോലീസ് പിടികൂടി. 

പുത്തന്‍തുരുത്ത്‌ ഡിക്സണ്‍ ഭവനില്‍ ടെറി എന്ന ടെറന്‍സ്‌ (34) ആണ് ശക്തികുളങ്ങര‌ പോലീസിൻ്റെ പിടിയിലായത്. ഭാര്യയെ അസഭ്യം വിളിച്ചത്‌ ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച്‌ പരിക്കേൽപ്പിക്കുകയായിരുന്നെന്ന്  പോലീസ്‌ പറഞ്ഞു. 

പുത്തന്‍തുരുത്തിലുള്ള ആരോമലിന്റെ ഭാര്യ ജസ്നയെ പ്രതി അന്യായമായി ചീത്ത വിളിച്ചത്‌ ആരോമല്‍ ചോദ്യം ചെയ്തിരുന്നു. ഈ വൈരാഗ്യത്തിൽ പ്രതി ആരോമലിനെ തടഞ്ഞ്‌ നിര്‍ത്തി കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച്‌ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. 

ആക്രമണത്തില്‍ ആരോമലിന്റെ ഇടത്‌ കൈത്തണ്ടക്കും കഴുത്തിലും വെട്ടേറ്റു. ആരോമലിന്റെ പരാതിയില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്ത ശക്തികുളങ്ങര പോലീസ്‌ പ്രതിയെ പിടികൂടുകയായിരുന്നു. 

ശക്തികുളങ്ങര പോലീസ്‌ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ബിനു വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ എസ്‌.ഐ മാരായ ആശ ഐ.വി, ഷാജഹാന്‍ എ.എസ്‌.ഐ മാരായ അനില്‍, സുദര്‍ശനന്‍ എന്നിവരടങ്ങിയ സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ്‌ ചെയ്തു.

Post a Comment

0 Comments