banner

ബൈക്ക് അപകടത്തെ തുടർന്ന് വൈരാഗ്യം; കൊല്ലത്ത് യുവാവിനെയും സുഹൃത്തിനെയും മർദിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ

കൊല്ലം : ബൈക്ക് അപകടത്തെ തുടർന്നുണ്ടായ വൈരാഗ്യം മൂലം യുവാവിനെയും സുഹൃത്തിനെയും മാരകകായുധമായി ആക്രമിച്ച പ്രതികളെ പോലീസ്‌ പിടികൂടി. ക്ലാപ്പന സ്വദേശികളായ വെള്ളയ്ക്ക സനല്‍ എന്നറിയപ്പെടുന്ന സനല്‍ (42),  കണ്ണന്‍ എന്ന ലിജു(29), പ്രജീഷ്‌ (31),  സജിത്ത്‌ (35) എന്നിവരെയാണ്‌ കരുനാഗപ്പള്ളി പോലീസ്‌ പിടികൂടിയത്‌. 

രണ്ട്‌ മാസങ്ങള്‍ക്ക്‌ മുന്‍പ്‌ നടന്ന്‌ ബൈക്ക്‌ അപകടത്തിലെ സാമ്പത്തിക നഷ്ടങ്ങളെ ചൊല്ലിയുള്ള തര്‍ക്കം പരാതിക്കാരന്റെ സുഹൃത്തായ
അമല്‍ഹരിയോട്‌ ഉണ്ടായിരുന്നു. ഇതിന്റെ വിരോധത്തില്‍ 26.08.2022 വൈകിട്ട്‌ 8.15 മണിയോട്‌ കൂടി കോളഭാഗം ജംഗ്ഷനില്‍വെച്ച്‌ സുഹൃത്തുക്കളായ ആരോമലും
വൈഷ്ണവും അമല്‍ഹരിയോട്‌ സംസാരിച്ചു നിന്ന സമയം അതുവഴി വന്ന നാലംഘസംഘത്തിലുള്ള സനല്‍ അസഭ്യം പറഞ്ഞ്‌ വൈഷ്ണവിനെ തള്ളി
താഴെയിടുകയും കൈവശം കരുതിയിരുന്ന കത്തി കൊണ്ട്‌ ആരോമലിനെ തലയില്‍ ആഞ്ഞു വെട്ടുകയായിരുന്നു. 

ഇത്‌ കൈ കൊണ്ട്‌ തടയാന്‍ ശ്രമിച്ചതില്‍ വിരലുകളില്‍ ആഴത്തില്‍ മുറിവുകള്‍ ഏല്‍ക്കുകയും അസ്ഥികള്‍ക്ക്‌ പൊട്ടലേല്‍ക്കുകയും ചെയ്തു. ഓടിമാറാന്‍ ശ്രമിച്ച വൈഷ്ണവിനെ മറ്റു പ്രതികള്‍ കൂടി തടഞ്ഞ്‌ നിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന്‌ ലഭിച്ച പരാതിയില്‍ മേലാണ്‌ കേസെടുത്ത്‌ പ്രതികളെ പിടികൂടിയത്‌.

കരുനാഗപ്പള്ളി പോലീസ്‌ ഇന്‍സ്പെക്ടര്‍ ജി.ഗോപകുമാറിന്റെ നേതൃത്വത്തില്‍
എസ്‌.ഐ മാരായ അലോഷ്യസ്‌, രാമദാസ്‌, രാജ്രേന്ദമന്‍ എ.എസ്‌.ഐമാരായ ഷിബു, ഷാജിമോന്‍, നന്ദകുമാര്‍, സിപിഒ ആശിഖ്‌ എന്നിവരടങ്ങിയ സംഘമാണ്‌ ഇവരെ പിടികൂടിയത്‌.

Post a Comment

0 Comments