banner

മേസേജ് വായിക്കുന്നതിൽ പിശക്, തർക്കം; കൊല്ലത്ത് 17കാരന് സുഹൃത്തിന്റെ കുത്തേറ്റു

കൊല്ലം : മൊബൈലിലെത്തിയ മേസേജ് വായിച്ചതിലുണ്ടായ തെറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ 17കാരനെ സുഹൃത്ത് കുത്തിപ്പരിക്കേല്പ്പിച്ചു. മയ്യനാട് താന്നിമുക്ക് സാഗരതീരം സുനാമി പുനരധിവാസ ഫ്ലാറ്റിലെ നിവാസിയായ ജോസഫ് - നിർമ്മല ദമ്പതികളുടെ മകൻ നിജോ (17) യ്ക്കാണ് തർക്കത്തിനിടെ ഗുരുതര പരിക്കേറ്റത്. കുട്ടിയെ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവുമായി ബന്ധപ്പെട്ട് നാട്ടുകാർ പറയുന്നതിങ്ങനെ...
കഴിഞ്ഞ ദിവസമാണ് സംഭവം. അപ്പു എന്ന് വിളിക്കുന്ന ജിബിനും നിജോ എന്ന പതിനേഴ് കാരനും തമ്മിലാണ് തർക്കമുണ്ടായത്. ഇരുവരും ഫ്ലാറ്റിന് സമീപം ഇരിക്കുന്ന സമയത്ത് മൊബൈലിലെത്തിയ മേസേജ് വായിച്ചതിലുണ്ടായ തെറ്റിനെ ചൊല്ലി നിജോയെ ജിബിൻ കളിയാക്കുകയും ഇരുവരും തർക്കത്തിലേർപ്പെടുകയുമായിരുന്നു. 

പിന്നാലെ നാട്ടുകാരും ബന്ധുക്കളും ഇരുവരെയും വഴക്കിൽ നിന്ന് പിന്തിരിപ്പിച്ചു. എന്നാൽ വൈകുന്നേരം വീണ്ടും ഇരുവരും തമ്മിൽ പ്രശ്നമുണ്ടാവുകയും തർക്കത്തിനിടെ ജിബിൻ കൈയ്യിലുണ്ടായിരുന്ന മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് നിജോയെ കുത്തിപ്പരിക്കേല്പ്പിക്കുക ആയിരുന്നു.

കുത്തേറ്റ വിവരം അറിഞ്ഞതിന് പിന്നാലെ നിജോയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ദ ചികിത്സയ്ക്കായി കുട്ടിയെ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും നിജോ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.

സംഭവത്തിന് ശേഷം ഒളിവിൽ പോയ ജിബിനെതിരെ പോലീസ് കേസ് എടുത്തതായാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഇരവിപുരം പോലീസിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്ത്.


Post a Comment

0 Comments