banner

നഗ്ന ചിത്രക്കേസ്; രൺവീർ സിംഗ് പൊലീസ് സ്റ്റേഷനിൽ ഹാജരായി



മുംബൈ : നഗ്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച കേസില്‍ നടന്‍ രണ്‍വീര്‍ സിംഗ് പൊലീസിന് മുന്നിൽ ഹാജരായി. 

ksfe prakkulam


ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് നടൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായത്. പൊലീസ് നടന്റെ മൊഴി രേഖപ്പടുത്തകയും ചെയ്‍തു.അടുത്തിടെയാണ് രണ്‍വീര്‍ നഗ്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്.

വിഷയത്തില്‍ നടനെ പിന്തുണച്ചും വിമര്‍ശിച്ചും പലരും രംഗത്തെത്തി. സംഭവത്തില്‍ ഒരു ഭാരവാഹിയും വനിതാ അഭിഭാഷകയും പരാതി നല്‍കിയതോടെ നടനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ചെമ്പൂര്‍ പൊലീസ് സമന്‍സ് അയച്ചത്. കേസിൽ പൊലീസ് നടന്നേരത്തെയും നോട്ടീസ് അയച്ചിരുന്നു. എന്നാൽ നടൻ സമയം നീട്ടി ചോദിക്കുകയായിരുന്നു.

നിരവധി നടീ, നടന്‍മാര്‍ രണ്‍വീറിന് പിന്തുണ അറിയിച്ചെത്തിയിരുന്നു. രണ്‍വീര്‍ ചെയ്തതില്‍ താന്‍ തെറ്റൊന്നും കാണുന്നില്ല എന്നും എഫ്ഐആര്‍ ഫയല്‍ ചെയ്തവര്‍ക്ക് കാര്യമായ ജോലി ഒന്നുമില്ലാത്തത് കൊണ്ടായിരിക്കാം ഇത്തരമൊരു പരാതി എന്നുമായിരുന്നു വിദ്യാ ബാലന്‍ പ്രതികരിച്ചത്. താനും നഗ്‌ന ഫോട്ടോ ഷൂട്ടിന് തയ്യാറാണെന്നായിരുന്നു രണ്‍വീറിന് പിന്തുണയറിയിച്ച് വിജയ് ദേവരകൊണ്ട പറഞ്ഞു. രണ്‍വീറിന്റേത് വനിതകള്‍ക്ക് വേണ്ടിയുള്ള പോരാട്ടം എന്നാണ് രാം ഗോപാല്‍ വര്‍മ്മ വിശേഷിപ്പിച്ചത്. രണ്‍വീറിന് നല്ല ശരീര ഘടനയാണെന്നും ഫോട്ടോഷൂട്ട് നടത്താനുള്ള അദ്ദേഹത്തിന്റെ ധൈര്യം സമ്മതിക്കുന്നുവെന്നും ആമീര്‍ ഖാന്‍ അഭിപ്രായപ്പെട്ടിരുന്നു.

Post a Comment

0 Comments