banner

ഭാര്യയേയും കുഞ്ഞിനേയും ക്രൂരമായി മർദിച്ച പ്രതി പിടിയില്‍

തിരുവനന്തപുരം : ഇക്കഴിഞ്ഞ 25ാം തിയതി കടയ്ക്കാവൂരില്‍ ഭാര്യയെയും മൂന്നു വയസ്സുള്ള കുഞ്ഞിനെയും ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതി കടയ്ക്കാവൂര്‍ സ്വദേശി ജോഷി പിടിയില്‍. 

ജോഷിയുടെ നിരന്തരമായുളള പീഡനം സഹിക്കാന്‍ വയ്യാതെ ഭാര്യയും കുഞ്ഞും അവരുടെ വീട്ടിലായിരുന്നു താമസം. മദ്യപിച്ച്‌ എത്തി ഇയാള്‍ ഭാര്യയും കുഞ്ഞിനെയും മര്‍ദിക്കുന്നത് പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു. മര്‍ദനമേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. 

രാത്രി പത്തുമണിയോടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി ഉറങ്ങിക്കിടക്കുകയായിരുന്ന ഇരുവരെയും ആക്രമിക്കുകയായിരുന്നു. വീട്ടുകാര്‍ ഉണര്‍ന്ന് ബഹളം വച്ചതോടെ ജോഷി ഓടി രക്ഷപ്പെട്ടു. സംഭവം നടന്ന അന്ന് ഒളിവില്‍ പോയ ജോഷി ഇന്നലെയാണ് പിടിയിലായത്. 

ഭർത്താവിന്റെ മർദ്ദനം കാരണം അശ്വതി സ്വന്തം വീട്ടിൽ വന്നുനിൽക്കുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി ഇവിടെയെത്തിയ പ്രതി അശ്വതിയെയും കുഞ്ഞിനെയും മർദിച്ചു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ പ്രതി രക്ഷപ്പെട്ടു. 

അശ്വതിയും കുട്ടിയും ആശുപത്രിയിൽ ചികിത്സയിലാണ്. കടയ്ക്കാവൂർ എസ്എച്ച്ഒ വി. അജേഷ്, എസ്ഐ എസ്എസ് ദീപു, മാഹീൻ, എസ്സിപിഒ രാകേഷ്, ഗിരീഷ്, ഡാനി, അരുൺകുമാർ എന്നിവർ അടങ്ങിയ പോലീസേ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


Post a Comment

0 Comments