banner

വീടിന്റെ പിൻഭാഗത്ത് യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; ദുരൂഹത

വീടിന്റെ പിൻഭാഗത്ത് യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. ഇന്നലെ ഇടുക്കി ചിന്നക്കനാലിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. അസാധാരണമാം വിധം ദുരൂഹതകളും ഇതിനൊപ്പം തലപൊക്കി. ചിന്നക്കനാൽ 301 കോളനിയിലെ താമസക്കാരനായ തരുണിനെയാണ് വീടിന്റെ പിൻഭാഗത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. 

എന്നാൽ ഇതിൽ ഏറ്റവും ദുരൂഹവും ആശ്ചര്യപ്പെടുത്തുന്നതുമായ കാര്യം, പ്രാഥമിക നിഗമനം ആത്മഹത്യ എന്നാണെങ്കിലും, മൃതദേഹം വീടിന്‍റെ ജനാലയുമായി നായക്കളെ പൂട്ടുന്ന തുടൽ ഉപയോഗിച്ച് ബന്ധിപ്പിച്ചിരുന്നു എന്നതാണ് ദുരൂഹതയുണ്ടാക്കുന്നതെന്ന് പൊലീസ് പറയുന്നു. ഈ കാര്യം തന്നെയാണ് വിശദമായ അന്വേഷണത്തിലേക്ക് പൊലീസ് അന്വേഷണത്തെ നയിക്കുന്നതും.

ഇതിന് പുറമെ വീടിന്‍റെ സമീപത്തുനിന്ന് ഒരു വടിയും, പെട്രോൾ നിറച്ച് എത്തിച്ചതെന്ന് കരുതുന്ന കുപ്പിയും, ലൈറ്ററും കണ്ടെത്തിയിട്ടുണ്ട. അവസാനമായി വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് തരുൺ വീടിനടുത്ത് കൂടെ സ്കൂട്ടറിൽ അമിതവേഗതയിൽ പോകുമ്പോഴായാണ് കണ്ടത്. സംഭവം നടക്കുന്ന സമയത്ത് വീട്ടിൽ തരുണിന്‍റെ കിടപ്പു രോയിഗായ വല്യമ്മ മാത്രമാണ് ഉണ്ടായിരുന്നത്. സംഭവത്തെ കുറിച്ച് മറ്റാർക്കും അറിവില്ലെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.

ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. കൂടുതൽ വ്യക്തതയ്ക്കായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായുള്ള കാത്തിരിപ്പിലാണ് പൊലീസ്. തരുൺ ആത്മഹത്യ ചെയ്തതാണോ അതോ കൊലപാതക സാധ്യതകളുണ്ടോ എന്നത് വ്യക്തമാകാനുള്ള എന്തെങ്കിലും സൂചനകൾ പോസ്റ്റ് മോർട്ടത്തിലൂടെ പുറത്തുവരുമെന്നാണ് കരുതുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത ശാന്തൻപോറ പൊലീസിന്‍റെ അന്വേഷണം തുടരുകയാണ്.


Post a Comment

0 Comments