banner

സ്‌കൂൾ പാഠ്യപദ്ധതിയിൽ ലൈംഗികാതിക്രമങ്ങൾക്കെതിരെ ബോധവൽക്കരണം വേണമെന്ന് ഹൈക്കോടതി

സ്‌കൂൾ പാഠ്യപദ്ധതിയിൽ ലൈംഗിക ദുരുപയോഗം തടയാൻ ബോധവൽക്കരണം ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി. 

ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റേതാണ് സുപ്രധാന ഉത്തരവ്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും സിബിഎസ്‌ഇക്കും ഹൈക്കോടതി ഇതുസംബന്ധിച്ച്‌ നിർദേശം നൽകി.

രണ്ട് മാസത്തിനുള്ളിൽ പാഠ്യപദ്ധതി തയ്യാറാക്കണമെന്നാണ് കോടതിയുടെ നിർദേശം. വിദ്യാർത്ഥികളുടെ പ്രായം അനുസരിച്ചായിരിക്കണം പാഠ്യപദ്ധതി. ഇതിന് വിദഗ്ധ സമിതിയെ രൂപീകരിക്കണമെന്നും കോടതി നിർദേശമുണ്ട്. 

കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയുകയാണ് ലക്ഷ്യമെന്ന് കോടതി വ്യക്തമാക്കി. പോക്സോ കേസിലെ പ്രതികളിൽ കുട്ടികളും ഉൾപ്പെട്ടിട്ടുള്ളതിനാൽ നിയമത്തെക്കുറിച്ച് അവബോധമുണ്ടാക്കാനാണ് നിയമവ്യവസ്ഥകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ കോടതി നിർദേശിച്ചത്.

പാഠ്യപദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസം വിഷയമായി ഉൾപ്പെടുത്തുമ്പോൾ ഇത് മാർഗ്ഗരേഖയായി സ്വീകരിക്കാമെന്നും ഉത്തരവിൽ പറയുന്നു. പോക്‌സോ നിയമ വ്യവസ്ഥകളും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 ലെ വ്യവസ്ഥകളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു. ഒരു പോക്സോ കേസ് പ്രതിയുടെ ജാമ്യഹർജി പരിഗണിക്കുന്ന വേളയിലാണ് കോടതി നിർദേശം മുന്നോട്ടു വച്ചത്. 

രണ്ട് മാസങ്ങൾക്ക് മുമ്പ് കോടതി ഇതിൽ സിബിഎസ്ഇയെയും സർക്കാരിനെയും കക്ഷി ചേർത്തിരുന്നു.

Post a Comment

0 Comments