banner

വിവാഹത്തിന് നല്‍കിയ സ്വര്‍ണ്ണം മുഴുവന്‍ ഭര്‍ത്താവ് പെങ്ങൾക്ക് നല്‍കി, വിവാഹശേഷം അമല സ്വന്തം വീട്ടില്‍ വന്നത് രണ്ട് തവണ, മൂന്നുമാസം ഗര്‍ഭിണിയായ യുവതിയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍

പറവൂര്‍ : ഏറമാകുളത്ത് ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 

ksfe prakkulam

ഭര്‍ത്താവിന്റെ വീട്ടിലെ പ്രശ്‌നങ്ങളൊന്നും യുവതി പറഞ്ഞിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.
മൂന്നുമാസം ഗര്‍ഭിണിയായ തിരുവനന്തപുരം സ്വദേശി അമലയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭര്‍തൃവീട്ടുകാര്‍ അമലയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഇതാണ് യുവതിയുടെ മരണത്തിന് കാരണമെന്നുമാണ് ബന്ധുക്കളുടെ പറയുന്നത്. 2020 ആഗസ്റ്റ് 24 നായിരുന്നു രഞ്ജിത്തുമായി അമലയുടെ വിവാഹം. വിവാഹശേഷം അമല സ്വന്തം വീട്ടില്‍ വന്നത് രണ്ടു തവണ മാത്രം.

ഒന്ന് വിരുന്നിനും മറ്റൊന്ന് ഇക്കഴിഞ്ഞ ജനുവരിയില്‍ ബന്ധുവിന്റെ വിവാഹത്തിനും. അന്ന് രണ്ടുദിവസം നിന്നിട്ട് പോകാമെന്ന് വീട്ടുകാര്‍ നിര്‍ബന്ധിച്ചെങ്കിലും രഞ്ജിത്ത് ദേഷ്യപ്പെട്ടതിനെത്തുടര്‍ന്ന് അന്നുതന്നെ മടങ്ങി. വിവാഹത്തിന് ധരിച്ച 20 പവന്‍ സ്വര്‍ണം ഭര്‍ത്താവിന്റെ സഹോദരിയുടെ വിവാഹത്തിനായി അമല നല്‍കിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

സ്ത്രീധനമൊന്നും ചോദിച്ചില്ലെങ്കിലും ലഭിച്ച സ്വര്‍ണം കുറഞ്ഞുപോയെന്ന പരാതി ഭര്‍ത്താവിനും വീട്ടുകാര്‍ക്കും ഉണ്ടായിരുന്നതായി അമലയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. ‘ഓണത്തിന് നാട്ടിലേക്ക് വരുന്നുണ്ട്, രണ്ടാഴ്ച നിന്നിട്ടേ തിരികെ പോകൂ..’ വെന്ന് രണ്ടാഴ്ച മുമ്പ് അമല തന്റെ കുഞ്ഞമ്മ ജയയെ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു.

എന്നാല്‍, ജയ ഒരിക്കലും കരുതിയില്ല അമലയുമായുള്ള അവസാന സംഭാഷണമായിരിക്കുമതെന്ന്. ഭര്‍തൃവീട്ടില്‍ മകള്‍ മരിച്ചെന്ന വിവരം അറിഞ്ഞതുമുതല്‍ കരഞ്ഞു തളര്‍ന്ന് കിടക്കുകയാണ് അമ്മ രാജേശ്വരി. അമല ആത്മഹത്യ ചെയ്‌തെന്ന് ഞായറാഴ്ച വൈകിട്ട് മൂന്നിനാണ് ഭര്‍ത്താവ് രഞ്ജിത്തിന്റെ അയല്‍വാസികള്‍ അമലയുടെ വീട്ടുകാരെ വിളിച്ചറിയിച്ചത്.

പലതവണ കാണാന്‍ ചെന്നിട്ടും അനുവദിച്ചില്ലെന്നും വീട്ടില്‍ പോകണമെങ്കില്‍ താലി ഊരി വച്ചിട്ട് പൊയ്‌ക്കോ എന്നും രഞ്ജിത്ത് അമലയോട് പറഞ്ഞിരുന്നുവെന്ന് കുഞ്ഞമ്മ ജയ പറയുന്നു. രണ്ടുമാസം മുന്‍പ് പിതാവ് മകളെ കൂട്ടിക്കൊണ്ടുവരാനായി പോയെങ്കിലും രഞ്ജിത്ത് വിട്ടില്ലെന്നും ഇവര്‍ പറയുന്നു.

Post a Comment

0 Comments