banner

പ്രതിശ്രുത വരനായ ഡോക്ടറെ മർദിച്ചുകൊന്ന കേസിൽ യുവതിയും 3 സുഹൃത്തുക്കളും അറസ്റ്റിൽ



ബെംഗളൂരു : പ്രതിശ്രുത വധുവിന്റെ നഗ്ന ചിത്രങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച ഡോക്ടറെ വധുവും സുഹൃത്തുക്കളും ചേര്‍ന്ന് തല്ലിക്കൊന്നു. 

ksfe prakkulam

ചെന്നൈ സ്വദേശിയായ ഡോ. എൻ.വികാസ് (27) കൊല്ലപ്പെട്ട സംഭവത്തിൽ ബെംഗളൂരുവിലെ ആർക്കിടെക്റ്റ് പ്രതിഭ (27) സഹപ്രവർത്തകരായ ഗൗതം, സുശീൽ, സൂര്യ എന്നിവരാണു പിടിയിലായത്.

യുക്രെയ്‌നിൽ എംബിബിഎസ് പഠിച്ച വികാസ് ഒരു വർഷം മുൻപ് മെഡിക്കൽ കൗൺസിൽ സ്ക്രീനിങ് ടെസ്റ്റ് പരിശീലനത്തിനായി ബെംഗളൂരുവിൽ എത്തുകയായിരുന്നു.


പ്രതിഭയുമായുള്ള പ്രണയത്തെ തുടർന്ന് ഇരുവരും ഒരുമിച്ചു താമസം ആരംഭിച്ചു. ബന്ധമറിഞ്ഞ വീട്ടുകാർ വിവാഹം വാക്കാൽ ഉറപ്പിക്കുകയും ചെയ്തു.

ഇതിനിടെയാണ്, പ്രതിഭയുടെ നഗ്ന ചിത്രങ്ങൾ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പ്രചരിപ്പിച്ചത്. ചോദ്യം ചെയ്തപ്പോൾ ‘തമാശയ്ക്കാണ്’ എന്നായിരുന്നു മറുപടിയെന്നും അപമാനം താങ്ങാനാകാതെയാണ് ഇയാളെ കൊന്നതെന്നുമാണ്‌ പ്രതിഭയുടെ മൊഴി.

Post a Comment

0 Comments