banner

പ്രാർത്ഥന തടസ്സപ്പെടുത്തി; കുടുംബത്തെ കൊലപ്പെടുത്തി യുവാവ്

പൂജയ്ക്ക് തടസ്സം നിന്ന ഭാര്യയേയും മക്കളെയും അമ്മയെയും കൊലപ്പെടുത്തി യുവാവ്. ഡെറാഡൂണിലെ റാണിപോഖാരിയിൽ ആണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പട്ടണത്തിലെ ദോയ്‌വാല സ്വദേശിയായ മഹേഷ് കുമാർ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. അയൽവാസിയാണ് സംഭവം പോലീസിനെ അറിയിച്ചത്. ഇയാൾ കൊലപാതകത്തിന് ദൃക്‌സാക്ഷിയാണ്.

രാവിലെ കുമാറിന്റെ വീട്ടില്‍ നിന്ന് ഇളയ മകളുടെ നിലവിളി കേട്ടാണ് അയല്‍വാസി ഇവിടേക്ക് ഓടിയെത്തിയത്. ഗേറ്റ് പൂട്ടിയിരിക്കുകയായിരുന്നു. മതില്‍ ചാടി ഇയാള്‍ വീടിനകത്ത് കയറുകയായിരുന്നു . മഹേഷ് കുമാര്‍ തന്റെ ഇളയ മകളെ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് വെട്ടുന്നതായിരുന്നു ദൃക്‌സാക്ഷി കണ്ടത്. തടസം നില്‍ക്കുന്നതിനിടെ ഇയാളെ പ്രതി മര്‍ദ്ദിക്കുകയും ചെയ്തു. ഇതോടെ, മര്‍ദനമേറ്റ അയല്‍വാസി പോലീസിനെ വിളിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

സംഭവത്തെ കുറിച്ച്‌ പോലീസ് പറയുന്നതിങ്ങനെ: ഭാര്യ നീതു ദേവി, അമ്മ ബീതന്‍ ദേവി, പെണ്‍മക്കളായ അപര്‍ണ, സ്വര്‍ണ, അന്നപൂര്‍ണ എന്നിവരോടൊപ്പമായിരുന്നു മഹേഷ് താമസിച്ചിരുന്നത്. സഹോദരന്‍ ഉമേഷിന്റെ വീട്ടിലാണ് പത്ത് വര്‍ഷമായി ഇവര്‍ കഴിയുന്നത്. മഹേഷ് പണിക്കൊന്നും പോകാതെ പ്രാര്‍ത്ഥനയും പൂജകളുമായി വീട്ടില്‍ തന്നെയായിരുന്നു വര്‍ഷങ്ങളായി . സഹോദരനായിരുന്നു മഹേഷിന്റെ കുടുംബത്തെയും നോക്കിയിരുന്നത്. തിങ്കളാഴ്ച രാവിലെ മഹേഷ് പൂജയില്‍ ഏര്‍പ്പെട്ടിരിക്കവേ അടുക്കളയില്‍ നിന്നും ഭാര്യ ഗ്യാസ് സിലിണ്ടര്‍ മാറ്റി വയ്ക്കാന്‍ ആവശ്യപ്പെട്ടു. പൂജയില്‍ വിഘ്നം നേരിട്ടതില്‍ പ്രകോപിതനായ മഹേഷ് അടുക്കളയില്‍ ചെന്ന് കത്തിയെടുത്ത് ആദ്യം ഭാര്യയെ വെട്ടിക്കൊന്നു. തടസം നിന്ന സ്വന്തം അമ്മയെയും കൊലപ്പെടുത്തി. സംഭവം കണ്ട് ഞെട്ടിയ മക്കള്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തി. മൂന്ന് മക്കളെയും ഇയാള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Post a Comment

0 Comments