banner

സംസ്ഥാനത്ത് തെരുവുനായ ആക്രമണം വർദ്ധിക്കുന്നു; ആറു വര്‍ഷത്തിനിടെ നായകടിയേറ്റവരുടെ എണ്ണം 10 ലക്ഷത്തിലധികം

കോട്ടയം : സംസ്ഥാനത്ത് തെരുവുനായ ആക്രമണത്തില്‍ പരുക്കേല്‍ക്കുന്നവരുടെ എണ്ണത്തിൽ വൻവർധന. 

ksfe prakkulam

ആറു വര്‍ഷത്തിനിടെ നായകടിയേറ്റവരുടെ എണ്ണം 10 ലക്ഷത്തിലധികമാണ്.

ഇതില്‍ 2 ലക്ഷത്തോളം പേര്‍ക്ക് 7 മാസത്തിനിടയ്ക്കാണു കടിയേറ്റത്. 20 പേര്‍ മരിച്ചു. ആറുവര്‍ഷത്തിനിടെ പേവിഷ പ്രതിരോധ മരുന്നിന്റെ ഉപയോഗം 109 ശതമാനം വര്‍ധിച്ചെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍.

കോട്ടയം ജില്ലയില്‍ നഗരഗ്രാമ വ്യത്യാസമില്ലാതെ നിരത്തു കയ്യടക്കുകയാണ് തെരുവു നായ്ക്കള്‍. നഗരത്തിലെത്തുന്ന ഇരുചക്രവാഹന യാത്രക്കാരെ നായ്ക്കള്‍ കടിച്ച് താഴെയിടുന്ന സ്ഥിതിയാണ്. വൈക്കത്തും തലയോലപ്പറമ്പിലും ഉള്‍പ്പെടെ രണ്ട് മാസത്തിനുള്ളില്‍ 148 പേര്‍ക്കാണ് ജില്ലയില്‍ നായയുടെ കടിയേറ്റത്.

ഒരു മാസം മുന്‍പാണ് വീടിന് മുന്‍പില്‍ നിന്ന പുരുഷന് നേരെ തെരുവ് നായയുടെ ആക്രമണമുണ്ടായത്. ഒരു കാരണവുമില്ലാതെ പാഞ്ഞടുത്ത നായ വയോധികരായ നാല് പേരെ ആക്രമിച്ചു.

മുറിവുകള്‍ പുറമേ ഉണങ്ങിയെങ്കിലും ഇവരുടെ ഭയമോ വേദനയോ വിട്ടുമാറിയിട്ടില്ല. നായ്ക്കള്‍ക്കു വാക്സീന്‍ എടുത്ത് തുറന്നുവിടുന്നതിനെതിരെ നഗരസഭയിലും പഞ്ചായത്തുകളിലുമെല്ലാം പ്രതിഷേധം ശക്തമാണ്.

നായ്ക്കളെ വന്ധ്യംകരിക്കുന്നത് മാത്രമാണ് എക പോംവഴിയെന്ന് പറയുമ്പോഴും നഗരസഭാ, പ‍ഞ്ചായത്ത് അധികൃതര്‍ക്ക് അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതി നടപ്പിലാക്കാനും കഴിയുന്നില്ല. മുന്‍പ് കുടുംബശ്രീ മിഷനെയാണ് ഇത് ഏല്‍പ്പിച്ചിരുന്നത്.

എന്നാൽ കേന്ദ്ര ആനിമൽ ഹസ്‌ബൻട്രി ബോർഡിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങൾ മാത്രമേ വന്ധ്യംകരണം നടത്താവൂയെന്നു കോടതി നിർദേശത്തോടെ പദ്ധതി നിലച്ചു.

എബിസി പദ്ധതി നടപ്പിലാക്കുമെന്ന് കോട്ടയം നഗരസഭ പലവട്ടം ആവര്‍ത്തിക്കുമ്പോഴും ഏത് ഏജന്‍സി നടപ്പിലാക്കുമെന്നും മാത്രം ഒരു പിടിയുമില്ല.

Post a Comment

0 Comments