banner

ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് പ്രണയക്കുരുക്കുകളെന്ന് തലശേരി അതിരൂപത



കണ്ണൂര്‍ : ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് പ്രണയക്കുരുക്കുകള്‍ വര്‍ധിക്കുന്നതായി തലശേരി അതിരൂപതയുടെ ഇടയലേഖനം. 

ksfe prakkulam

ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ഉന്നംവച്ച് പ്രണയക്കുരുക്കുകള്‍ ഒരുക്കുന്നത് തീവ്രവാദ സംഘടനകളാണെന്നും ലേഖനത്തില്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പറയുന്നു. സഭ ഏറെക്കാലമായി പറയുന്ന ലൗ ജിഹാദ് പോലെയുള്ള പ്രണയക്കുരുക്ക് ആരോപണം ആവര്‍ത്തിക്കുകയാണ് ആര്‍ച്ച് ബിഷപ്.

ജന്മം നല്‍കി സ്‌നേഹിച്ചുവളര്‍ത്തിയ മക്കള്‍ മതതീവ്രവാദികളുടെ ചൂണ്ടയില്‍ കുരുങ്ങാതിരിക്കാന്‍ ആവിഷ്‌കരിച്ച ബോധവത്കരണ പരിപാടികള്‍ പ്രയോജനപ്പെടുത്തണമെന്നും ഇടയലേഖനത്തില്‍ പറയുന്നു. അതിരൂപതയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഭവനരഹിതര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്ന ബിഷപ്പ് സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി ഭവനനിര്‍മാണ പദ്ധതി പുരോഗമിക്കുകയാണ്. ഭൂരഹിതരായ ഇടവകാംഗങ്ങള്‍ക്ക് വീട് നിര്‍മിക്കാന്‍ അഞ്ചോ ആറോ സെന്റ് ഭൂമി ഭൂസ്വത്തുള്ളവര്‍ നല്‍കാന്‍ തയ്യാറാകണം.

ഇടവക പള്ളികളും സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കണം. ജസ്റ്റിസ് കോശി കമ്മിഷന് വിവരശേഖരണത്തിനായി നടത്തിയ സര്‍വേയില്‍ സ്വന്തമായി ഭവനം നിര്‍മിക്കാന്‍ അഞ്ച് സെന്റ് ഭൂമിപോലുമില്ലാത്ത എഴുനൂറോളം കുടുംബങ്ങള്‍ അതിരൂപതയിലുണ്ട് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇടവകാതലത്തില്‍ ഭൂദാനത്തിന് പ്രചോദനം നല്‍കാന്‍ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നത് പ്രയോജനകരമാകും. സ്വന്തം വീട്ടുമുറ്റത്ത് വാഹനമെത്തുന്നവര്‍ വഴിയില്ലാത്ത കുടുംബങ്ങള്‍ക്കായി വഴി വിട്ടുനല്‍കണമെന്നും പാംപ്ലാനി ഇടയലേഖനത്തില്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments