banner

രണ്ട് സുപ്രധാന ബില്ലുകൾ നിയമസഭ ഇന്ന് പാസാക്കും; ആശങ്ക ഗവർണറിൽ മാത്രം...

തിരുവനന്തപുരം : സർവ്വകലാശാലകളിൽ ഗവർണറുടെ അധികാരം വെട്ടികുറക്കുന്ന ബിൽ ഉൾപ്പെടെ രാഷ്ട്രീയ കൈരളിയിൽ ഏറെ ചർച്ചയായ രണ്ട് ബില്ലുകൾ ഇന്ന് നിയമസഭ പാസ്സാക്കും. ഗവർണറുടെ അധികാരം വെട്ടികുറക്കുന്ന ബിൽ അത് പോലെ വഖഫ് ബോർഡിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനം റദ്ദാക്കാനുള്ള ബിൽ എന്നിവയാണ് സഭയിൽ അവതരിപ്പിക്കുക.

രണ്ട് സർക്കാർ പ്രതിനിധികളെ കൂടി വിസി നിയമനത്തിനായുള്ള സെർച് കമ്മറ്റിയിൽ ഉൾപ്പെടുത്തി ഗവർണറുടെ നിയമന അധികാരം വെട്ടിക്കുറയ്ക്കാനാണ് ശ്രമിക്കുന്നത്. കേരള സർവ്വകലാശാല വി സി നിയമനത്തിന് ഗവർണർ രൂപീകരിച്ച സേർച്ച് കമ്മിറ്റിയെ മറി കടക്കാൻ പുതിയ ഭേദഗതിക്ക് ഓഗസ്റ്റ് ഒന്ന് മുതൽ മുൻകാല പ്രാബല്യം നൽകുന്നുണ്ട്. ഓഗസ്റ്റ് ഏഴിനായിരുന്നു ഗവർണർ കമ്മിറ്റി ഉണ്ടാക്കിയത് സ്വഭാവികമായും ഇവയ്ക്കെതിരാകും ഈ ബിൽ. ഇത് ഇന്ന് നിയമസഭ പാസ്സാക്കും. ഇത് വഴി സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് രാഷ്ട്രീയാഭിപ്രായം. 

വഖഫ് നിയമനങ്ങൾ പിഎസ്‍സിക്ക് വിടാൻ ഉള്ള തീരുമാനം റദ്ദാക്കാനുള്ള പട്ടികയിലെ രണ്ടാം ബില്ലും നിരവധി രാഷ്ട്രീയ ചർച്ചയ്ക്ക് വഴിയൊരുക്കും. അജണ്ടയിൽ ഇല്ലാതിരുന്നിട്ടും ബിൽ ആയി വഖഫ് ബിൽ സഭയിൽ കൊണ്ട് വരാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുക്കുകയായിരുന്നു. ഈ ബില്ലും ഇന്ന് നിയമസഭ പാസ്സാക്കും   മുസ്ലീം ലീഗ്, സമസ്തയടക്കമുള്ള സംഘടനകളുടെ കടുത്ത എതിർപ്പിനെ തുടർന്നാണ് നിയമനത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോയതെന്നും രാഷ്ട്രീയാഭിപ്രായമുണ്ട്.

അതേ സമയം, സർവ്വകലാശാലകളിൽ ഗവർണറുടെ അധികാരം വെട്ടികുറക്കുന്ന ബിൽ വിഷയത്തിൽ സബ്ജക്ട് കമ്മറ്റിയിൽ വിയോജിച്ച പ്രതിപക്ഷം സഭയിലും എതിർപ്പ് ആവർത്തിക്കും. പുതുതായി കമ്മിറ്റിയിൽ ഉൾപെടുത്തുന്ന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെ കൺവീനർ ആക്കണം എന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ കൺവീനർ എന്ന പദവി ഇല്ല. കമ്മറ്റിയിലെ ഭൂരിപക്ഷ തീരുമാനം അനുസരിച്ചാണ് നിയമനം.

നിയമസഭാ സമ്മേളനം ഇന്നു പൂർത്തിയാകുന്നത്തോടെ ബില്ലിൽ ഗവർണർ ഒപ്പിടുമോ എന്നതാണ് ഇനിയുള്ള ആകാംക്ഷ


Post a Comment

0 Comments