banner

ഉപദ്രവിക്കല്ലേ എന്ന് മകൻ കേണപേക്ഷിച്ചിട്ടും മരുമകൾ ക്രൂരത തുടർന്നു; കൊല്ലത്ത് വയോധികയ്ക്ക് കാഴ്ച നഷ്ടപ്പെട്ട സംഭവത്തിൽ ആരോടും പരാതിയും പരിഭവങ്ങളും ഇല്ലെന്ന് നളിനി

തൃശ്ശൂർ : മരുമകളുടെ ക്രൂരപീഡനത്തിൽ വയോധികയ്ക്ക് കാഴ്ച ശക്തി നഷ്ടമായി.

ksfe prakkulam

തൃശ്ശൂർ പട്ടിക്കാട് തറമുകളിൽ പരേതനായ വിജയൻ പിള്ളയുടെ 67കാരിയായ ഭാര്യ നളിനിയാണ് ശരീരമാസകലം പരിക്കോടെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ കഴിയുന്നത്. കൊല്ലം പുന്തലത്താഴത്തുള്ള വീട്ടിൽവെച്ച് മകന്റെ ഭാര്യ അതിക്രൂരമായി മർദിച്ച് പരിക്കേല്പിക്കുകയായിരുന്നു വെന്ന് നളിനി പറയുന്നു.

സംഭവത്തിൽ തൃപ്പൂണിത്തുറ പോലീസ് കേസെടുത്ത് കൊല്ലം കൊട്ടിയം സ്റ്റേഷനിലേക്ക് കൈമാറി. തൃപ്പൂണിത്തുറ എരൂരിൽ താമസിക്കുന്ന നളിനിയുടെ സഹോദരനാണ് കൊല്ലത്തുനിന്ന് ഇവരെ നാട്ടിലേയ്ക്ക് എത്തിച്ച് ആശുപത്രിയിൽ എത്തിച്ചത്. മർദനമേറ്റ് നളിനിയുടെ ഇടതുകണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ട അവസ്ഥയിലാണ്. വലത് കണ്ണിനും കാഴ്ചയില്ലെന്ന് നളിനി പറഞ്ഞു.

ഭർത്താവ് മരിച്ച ഇവരുടെ ഏക മകനാണ് കൊല്ലത്ത് വാടകയ്ക്ക് താമസിക്കുന്നത്. ഒന്നര വർഷം മുമ്പാണ് ഇവർ മകനൊപ്പം താമസത്തിനെത്തിയത്. ഉപദ്രവിക്കരുതെന്ന് മകൻ പറഞ്ഞിട്ടും മരുമകൾ വകവെച്ചില്ലെന്നും തനിക്ക് പരാതിയൊന്നും ഇല്ലെന്നും ആരെയും ബുദ്ധിമുട്ടിക്കരുതെന്നാണ് ആഗ്രഹമെന്നും നളിനി പറയുന്നു. സംഭവത്തിൽ വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്.

Post a Comment

0 Comments