banner

അഞ്ചാലുംമൂട്ടിൽ വീട്ടമ്മയെ കുത്തിയ ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; രണ്ട് മരുമക്കൾ കസ്റ്റഡിയിൽ

അഞ്ചാലുംമൂട് : കുടുംബവഴക്കിന് പിന്നാലെ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. കാവനാട് സെന്റ് ജോസഫ് ഐലന്‍ഡ് രേഷ്മാഭവനില്‍ സാമ്പാർ രാജു എന്ന ജോസഫ് (50)ൻ്റെ മരണത്തിലാണ് നിർണ്ണായക വഴിത്തിരിവുണ്ടായത്. തലയ്ക്കേറ്റ ക്ഷതമേറ്റാണ് മരണകാരണമെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് കേസിൽ പോലീസിന് വ്യക്തത കൈൈവന്നത്. 

തുടർന്ന് കേസിൽ അന്വേഷണത്തിൻ്റെ ഭാഗമായി മരണപ്പെട്ട ജോസഫിൻ്റെ പെൺ മക്കളുടെ ഭർത്താക്കന്മാരെ പോലീസ് കസ്റ്റഡിയിലെടുത്തു. കാവനാട് മഠത്തില്‍ കായല്‍വാരത്ത് പ്രവീണ്‍ഭവനില്‍ പ്രവീണ്‍ (29), സെന്റ് ജോര്‍ജ് ഐലന്‍ഡ് കാവനാട് ആന്റണി (27) എന്നിവരെയാണ് അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ ഇവർക്ക് പങ്കുള്ളതായി കണ്ടാണ് പോലീസ് നടപടി.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ടോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോസഫും ഭാര്യ എലിസബത്തും തമ്മിൽ വഴക്കിടുകയും വക്കേറ്റത്തിനിടെ ജോസഫ് എലിസബത്തിൽ കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് എലിസബത്തിൻ്റെ മുതുകത്ത് കുത്തുകയും ആയിരുന്നു. ഇത് കണ്ടു കൊണ്ട് വന്ന മരുമക്കള്‍ ജോസഫിനെ സമീപത്തുണ്ടായിരുന്ന ഇരുമ്പുവടി കൊണ്ട് അടിക്കുകയും പിന്നാലെ ജോസഫ് ബോധരഹിതനായി മുറ്റത്ത് വീഴുകയും ആയിരുന്നു.

ഈ സമയം എലിസബത്തിനെ  മരുമക്കൾ മതിലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചികിത്സ നൽകുകയും ചെയ്തു. ബോധരഹിതനായി വീണ ജോസഫ് ഏറെ നേരം കഴിഞ്ഞിട്ടും എഴുന്നേൽക്കാതിരുന്നതിനെ തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജോസഫിന് മരണം സംഭവിച്ചിരുന്നു. കേസിൽ തുടർ നടപടികൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് ഉന്നത പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.

Post a Comment

0 Comments