banner

പി.സി ചാക്കോയുടെ ഓഫീസും വീടും കോടതി ഉത്തരവ് പ്രകാരം പരിശോധിക്കുന്നു.

എന്‍ സി പി മുന്‍ ദേശീയ സെക്രട്ടറിയും സംസ്ഥാന ട്രഷറും ആയിരുന്ന പി എ മുഹമ്മദ് കുട്ടി നല്‍കിയ കേസിനെ തുടര്‍ന്ന് മുന്‍ എം പി പി സി ചാക്കോയുടെ വീടും ഓഫീസും കോടതി നിയോഗിച്ച അഡ്വക്കറ്റ് കമ്മീഷന്‍ പരിശോധിക്കുന്നു.

ksfe prakkulam

എന്‍.എ മുഹമ്മദ്കുട്ടിയെ 6 വര്‍ഷത്തേക്ക് എന്‍ സി പി യില്‍ നിന്നും പുറത്താക്കിയ നടപടി നേരത്തെ കോടതി സ്റ്റേ ചെയ്തിരുന്നു. ബാലറ്റിലൂടെ തിരഞ്ഞെടുപ്പ് നടത്താതെ നടത്താതെ ചാക്കോയെ കൈ പൊക്കി സംസ്ഥാന പ്രസിഡന്റായി നിയമിച്ച തീരുമാനത്തിനെതിരെ നല്‍കിയ മറ്റൊരു കേസിലാണ് ചാക്കോയുടെ വീടും, ഓഫീസും റിട്ടേണിങ് ഓഫീസര്‍ അഡ്വക്കേറ്റ് സി.സി തോമസിന്റെ ഓഫീസും പരിശോധിക്കാന്‍ കോടതി ഉത്തരവ് പ്രകാരം നിയമിച്ച അഡ്വക്കേറ്റ് കമ്മീഷന്‍ തെളിവെടുപ്പ് നടത്തുന്നത്.

ഇക്കഴിഞ്ഞ സെപ്തംബര്‍ മാസത്തിലാണ് പി സി ചാക്കോ വീണ്ടും എന്‍ സി പി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. മന്ത്രി എ കെ ശശീന്ദ്രനായിരുന്നു ചാക്കോയുടെ പേര് നിര്‍ദേശിച്ചത്. തോമസ് കെ തോമസ് എം എല്‍ എ പിന്താങ്ങിയതോടെ ചാക്കോ പ്രസിഡന്റായി . പി സി ചാക്കോയെ പ്രസിഡന്റാക്കാന്‍ ഇരു വിഭാഗങ്ങളും നേരത്തെ തന്നെ സമവായത്തില്‍ എത്തിയിരുന്നു. അഡ്വ. പി എം സുരേഷ് ബാബു, പി കെ രാജന്‍ മാസ്റ്റര്‍, ലതിക സുഭാഷ് എന്നിവരാണ് വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ടത്. പി ജെ കുഞ്ഞുമോനെ ട്രഷററായും തെരഞ്ഞെടുത്തിരുന്നു.

Post a Comment

0 Comments