banner

തേൻകെണി: വ്യദ്ധൻ്റെ നഗ്നചിത്രങ്ങള്‍ പകർത്തി ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ

തൃശൂർ : കുന്നംകുളത്ത് ഹണിട്രാപ്പ് നടത്തി ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി അറസ്റ്റില്‍. എഴുപത്തിയൊന്നുകാരന്‍റെ നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്.ചാവക്കാട് സ്വദേശിയായ എഴുപത്തിയൊന്നുകാരനായിരുന്നു പരാതിക്കാരന്‍.

സ്വകാര്യ സ്ഥാപനത്തിലേക്ക് വിളിച്ചു വരുത്തി യുവതിയുമൊത്ത് നഗ്നചിത്രങ്ങള്‍ പകര്‍ത്തിയെന്നായിരുന്നു പരാതി. ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ച് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. നവമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്ന് താക്കീത് ചെയ്തു. ആദ്യം മൂന്നു ലക്ഷം രൂപ വാങ്ങി. പിന്നെ, അരക്കോടി രൂപ ആവശ്യപ്പെട്ടു.

അന്‍പതു വര്‍ഷം ഗള്‍ഫിലായിരുന്നു പരാതിക്കാരന്‍. സാമ്പത്തിക ലാഭം ഉന്നമിട്ടായിരുന്നു യുവതിയുടെ നീക്കം. സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പ്രവാസി മലയാളി പരാതി നല്‍കി. കുന്നംകുളം പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെരുമ്പിലാവ് തുപ്പിലശേരി സ്വദേശി രാജിയാണ് തട്ടിപ്പുക്കാരിയെന്ന് തിരിച്ചറിഞ്ഞു. കയ്യോടെ അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതി ഒളിവിലാണ്. ഹണിട്രാപ്പ് ആസൂത്രണം ചെയ്തയാള്‍ വേറെയാണെന്ന് പൊലീസ് പറഞ്ഞു. മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുമെന്നതിനാല്‍ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടില്ല. 

Post a Comment

0 Comments