banner

ചുറ്റിക, കത്തി, സ്‌ക്രൂ ഡ്രൈവർ, മുളകുപൊടി ആവശ്യം വന്നില്ല; വിഷ്ണുപ്രിയ വധത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ കൂസലില്ലാതെ പ്രതി

കണ്ണൂർ : പാനൂരിൽ പ്രണയപകയിൽ വിഷ്ണുപ്രിയയെ ദാരുണമായ കൊലപ്പെടുത്തിയ സംഭവത്തിൽ കൊലപാതകത്തിന് പ്രതി ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു. 

ksfe prakkulam

ശ്യാംജിത്തുമായി നടത്തിയ തെളിവെടുപ്പിലാണ് പ്രതിയുടെ വീടിന് സമീപത്ത് തന്നെയുള്ള മാനന്തേരിയിലെ കുളത്തിൽ ആയുധങ്ങൾ ബാഗിനുള്ളിലാക്കിയ നിലയിൽ കണ്ടെത്തിയത്.

വിഷ്ണുപ്രിയയെ തലയ്ക്കടിക്കാൻ ഉപയോഗിച്ച ചുറ്റിക, കത്തി, സ്‌ക്രൂ ഡ്രൈവർ, കൊലപാതക ദിവസം ധരിച്ചിരുന്ന മാസ്‌ക്, ഷർട്ട്, ജീൻസ്, കൈയ്യുറ, തൊപ്പി, ഷൂസ്, കുത്തി പരിക്കേൽപ്പിക്കാൻ മറ്റൊരു മാരകായുധം കൂടാതെ മുളകുപൊടിയുമാണ് പ്രതിയുടെ ബാഗിൽ നിന്ന് കണ്ടെടുത്തത്. എന്നാൽ ഇതിൽ മുളകുപൊടിയുടെ ആവശ്യം വന്നില്ലെന്ന് പ്രതി പോലീസിനോട് പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി ക്രൂരകൃത്യം നിർവഹിച്ചിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

വിഷ്ണുപ്രിയയെ കൊലപ്പെടുത്താൻ മൂന്നുദിവസം മുൻപാണ് ശ്യാംജിത്ത് കൊലപ്പെടുത്താൻ തീരുമാനിച്ചിരുന്നത്. വിഷ്ണുപ്രിയയുടെ കൊലപാതകത്തിന് ശേഷം വീട്ടിലെത്തി കുളിച്ച് വസ്ത്രം മാറി ആയുധങ്ങളും വസ്ത്രങ്ങളുമെല്ലാം ബാഗിലാക്കി കുളത്തിൽ ഉപേക്ഷിക്കുകയായിരുന്നു. പൊന്തിവരാതിരിക്കാൻ ബാഗിന് മുകളിലായി കല്ലും എടുത്ത് വെച്ചിരുന്നു.

അതേസമയം, തെളിവെടുപ്പിനിടെ യാതൊരു ഭാവഭേദ വ്യത്യാസമില്ലാതെയാണ് പ്രതി നിന്നത്. നടന്ന കാര്യങ്ങൾ യാതൊരു കൂസലോയില്ലാതെ പോലീസിനോട് കാര്യങ്ങൾ ശ്യാംജിത്ത് വിശദീകരിച്ചു. മാധ്യമങ്ങൾക്ക് ശ്രീജിത്ത് ചെറുപുഞ്ചിരിയോടെയാണ് മുഖംനൽകിയത്. പോലീസിന്റെ എല്ലാ ചോദ്യങ്ങൾക്കും കൃത്യമായി തന്നെ മറുപടി നൽകുകയും ചെയ്തു. പിന്നാലെ ശ്യാംജിത്തിനെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തി.

Post a Comment

0 Comments