banner

ചരിത്രം കുറിച്ച് മൂന്നാം തവണയും, ചൈനീസ് പ്രസിഡന്റായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയായും ഷി ജിന്‍പിങ്

ചൈനീസ് പ്രസിഡന്റായും കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയായും ഷി ജിന്‍പിങ് തുടരും. 

ksfe prakkulam

മാവോയ്ക്ക് ശേഷം രണ്ടിലധികം തവണ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയായി ചരിത്രത്തിലിടം പിടിക്കുകയാണ് ഷി ജിന്‍പിങ്. മൂന്നാം തവണയും നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ബെയ്ജിംഗിലാകെ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

ചൈനയെ നവ സോഷ്യലിസ്റ്റ് രാജ്യമാക്കാന്‍ വിശ്വാസം അര്‍പ്പിച്ചതില്‍ നന്ദിയെന്ന് ഷീ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രതികരിച്ചു. ചൈനയെന്നാല്‍ ഷീ ജിന്‍പിങ്ങാണെന്ന് ഉറപ്പിക്കുകയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപതാമത് പാര്‍ട്ടി കോണ്‍ഗ്രസ്.


ഒരു ഭരണാധികാരിക്ക് രണ്ട് അവസരമെന്ന രണ്ട് പതിറ്റാണ്ടിന്റെ കീഴ്‌വഴക്കം അവസാനിപ്പിച്ചാണ് മൂന്നാം തവണയും ഷീ ജിന്‍പിങ് പാര്‍ട്ടി തലവാനാകുന്നത്. വിപ്ലവത്തിന് ശേഷം മാവോ സെതൂങ്ങ്, ജിയാങ്ങ് സെമിന്‍ രണ്ട് പേര്‍ക്ക് മാത്രമാണ് രണ്ടില്‍ കൂടുതല്‍ തവണ പാര്‍ട്ടി തലപ്പത്തേക്കെത്താന്‍ മുമ്പ് അവസരം ലഭിച്ചത്. ഈ അസാധാരണ അംഗീകാരമാണ് ഷീ ജിന്‍പിങിലേക്കും എത്തിയത്.

കര്‍ശന നിയന്ത്രണങ്ങളില്‍ ചൈനയെ സീറോ കൊവിഡ് രാജ്യമാക്കുക, തായ് വാന്‍ അധിനിവേശം ഇത് രണ്ടുമാണ് ഷീയുടെ ഹൃസ്വകാല ലക്ഷ്യങ്ങള്‍. ഇന്ത്യ-ചൈന അതിര്‍ത്തി ബന്ധത്തിലും പ്രശ്‌നങ്ങള്‍ കൂടുന്നു. പാര്‍ട്ടിയുടെ ഷങ്ഹായ് സെക്രട്ടറി ലി കിയാങ് ആണ് പുതിയ പ്രധാനമന്ത്രി.

അതേസമയം ഏറ്റവും വലിയ അധികാര സമിതിയായ പൊളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ നിന്ന് നാല് പേര്‍ ഒഴിവാകുമെന്ന് ഉറപ്പായി. കാരണം തെരഞ്ഞെടുക്കപ്പെട്ട 205 അംഗ കേന്ദ്രകമ്മിറ്റിയില്‍ അവരില്ല. ഇതില്‍ തന്നെക്കാള്‍ രണ്ട് വയസ് ചെറുപ്പമുള്ള ചൈനീസ് പ്രധാനമന്ത്രി ലീ കെക്വാങ്ങിനെ വെട്ടിനിരത്തിയാണ് ഷീ ജിന്‍പിങ്ങ് ഞെട്ടിക്കുന്നത്.

ഉറ്റ വിശ്വസ്തരായ രണ്ട് പേരെ മാത്രം ഷീ നിലനിര്‍ത്തി. ഒന്ന് ചൈനീസ് പ്രസിഡന്റിന്റെ ധൈഷണിക കേന്ദ്രമായ വാന്‍ ഹ്യൂങ്ങിങ്ങാണ്. രണ്ടാമന്‍ ഷീയുടെ അച്ചടക്ക സമിതി ചെയര്‍മാന്‍ ഷാവോ ലെജി. ചൈനയിലെ ഒന്‍പതര കോടി പാര്‍ട്ടി അംഗങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 2296 പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളാണ് ഷീയെ സര്‍വാധികാരിയാക്കുന്നത്.

Post a Comment

0 Comments