banner

മന്ത്രി ചിഞ്ചുറാണിയുടെ നേതൃത്വത്തില്‍ 21 അംഗ സംഘം പഞ്ചാബില്‍



തിരുവനന്തപുരം : മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ നേതൃത്വത്തില്‍ 21 അംഗ സംഘം പഞ്ചാബില്‍. 2022 ലെ ‘കേരള കന്നുകാലി തീറ്റ, കോഴി തീറ്റ, ധാതുലവണ മിശ്രിതം- ഉല്‍പാദനവും, വില്‍പ്പനയും നിയന്ത്രിക്കല്‍ ബില്‍’ നിയമമാക്കുന്നതിന് മുന്നോടിയായാണ് സന്ദര്‍ശനം. പഞ്ചാബില്‍ പാസാക്കിയ കന്നുകാലി തീറ്റ, കോഴി തീറ്റ, ധാതുലവണ മിശ്രിതം- ഉല്‍പാദനവും, വില്‍പ്പനയും നിയന്ത്രിക്കല്‍ നിയമത്തിന്റെ പ്രായോഗിക വശങ്ങള്‍ നേരിട്ട് കണ്ട് മനസിലാക്കുകയും പരസ്പര സഹകരണം ഉറപ്പാക്കുകയും ചെയ്യുകയാണ് യാത്രയുടെ ലക്ഷ്യം.

പഞ്ചാബ് മൃഗസംരക്ഷണ വകുപ്പു മന്ത്രി ലളിത് സിങ്ങ് ഭുല്ലാറുമായ നടത്തിയ ചച്ചകള്‍ വിജയകരമായിരുന്നതായി ജെ ചിഞ്ചുറാണി അറിയിച്ചു. പാലുല്‍പാദനത്തില്‍ പഞ്ചാബിനു പിറകില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന കേരളത്തിലെ ലക്ഷക്കണക്കിനു കര്‍ഷകരുടെ ഉപജീവനമാര്‍ഗമാണ് ക്ഷീരമേഖല. കേരളത്തില്‍ ക്ഷീരകര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്‌നം ഗുണമേന്‍മയുള്ള കാലിത്തീറ്റയുടെ ലഭ്യത കുറവും ഉയര്‍ന്ന വിലയുമാണ്. കന്നുകാലികള്‍ക്ക് നല്‍കുന്ന പരുഷാഹാരത്തിലുള്‍പ്പെടുന്ന പച്ചപ്പുല്ലിന്റേയും വൈക്കോലിന്റേയും ലഭ്യത കുറവും കേരളത്തില്‍ ക്ഷീരമേഖലയെ സാരമായി ബാധിക്കുന്നു. കേന്ദ്ര സ4ക്കാരിന്റെ കിസാന്‍ റെയില്‍ പദ്ധതി ഉപയോഗപ്പെടുത്തി പഞ്ചാബില്‍ നിന്നും വൈക്കോല്‍ക്കട്ടി കേരളത്തിലേയ്ക്ക് എത്തിയ്ക്കുന്നതിന് പരസ്പര ധാരണയായതായി മന്ത്രി അറിയിച്ചു.

കാലിവര്‍ഗ – കോഴിവര്‍ഗ തീറ്റ, ധാതുലവണ മിശ്രിതം എന്നിവയുടെ നിര്‍മ്മാണത്തില്‍ പരസ്പര സഹകരണം സാധ്യമാണെന്നും മന്ത്രി അറിയിച്ചു. ദേശീയതലത്തില്‍ ആളോഹരി പാല്‍, മുട്ട ഉല്‍പാദനത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന പഞ്ചാബിലെ സന്ദര്‍ശനം കേരളത്തിലെ ക്ഷീരമേഖലയ്ക്കു ഉണര്‍വ് പകരുന്നതിനുള്ള പദ്ധതികളാവഷ്‌ക്കരിയ്ക്കുന്നതിന് സഹായിച്ചെന്നും ജെ ചിഞ്ചുറാണി അറിയിച്ചു.
ksfe prakkulam

Post a Comment

0 Comments