എന്നാൽ ഓട്ടോ കൈ കാണിച്ചു നിർത്തിയതിൽ പ്രകോപിതനായ യുവാവ് അക്രമിക്കാൻ ശ്രമിച്ചുവെന്നും ഇദ്ദേഹത്തെ ഫോറെസ്റ്റ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ ജനൽ ചില്ല് തകർത്ത ശേഷം ജീവനക്കാരെ മർദ്ദിക്കുകയായിരുന്നു എന്ന് അധികൃതർ പറഞ്ഞു. ചന്ദനപ്ലാന്റേഷൻ സ്ഥിതി ചെയ്യുന്ന കടമാൻപാറയിൽ നിന്നും വരുന്ന വാഹനങ്ങൾ വനപാലകർ പരിശോധിച്ചശേഷമാണ് കടത്തിവിടുന്നത്. അങ്ങനെ കൈ കാണിച്ചപ്പോൾ കയർത്ത് സംസാരിച്ചത് കൊണ്ടാണ് യുവാവിനെ ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ചത്.
സംഭവം അറിഞ്ഞ് പൊലീസും , ജനപ്രതിനിധികളും , നാട്ടുകാരും സ്ഥലത്തെത്തി യുവാവിനെ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടമാണ് ഇവിടെ നടക്കുന്നതെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
0 تعليقات