banner

ഇംഗ്ലണ്ടിനെതിരായ സെമിയിൽ ഇന്ത്യയ്ക്ക് ദയനീയ തോൽവി

അഡ്‌ലെയ്ഡ് : ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകളെ തല്ലിക്കെടുത്തി ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍. സെമിയില്‍ ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ ഇംഗണ്ട് മറികടന്നു.ഓപ്പണര്‍മാരായ ജോസ് ബട്‌ലര്‍ ( 49 പന്തില്‍ 80), അലക്‌സ് ഹെയില്‍സ് (47 പന്തില്‍ 86 റണ്‍സ്) എന്നിവരാണ് വിജയശില്‍പ്പികള്‍. ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും തല്ലിയാണ് ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ വിജയം കണ്ടത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ട് പാക്കിസ്ഥാനെ നേരിടും. 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഹാര്‍ദിക് പാണ്ഡ്യയുടേയും വിരാട് കോഹ്ലിയുടേയും അര്‍ധ ശതകങ്ങളാണ് ഇന്ത്യക്ക് മാന്യമായ സ്‌കോര്‍ നല്‍കിയത്. 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 168 റണ്‍സ് നേടി. 33 പന്തില്‍ അഞ്ചു സിക്‌സുകളുടേയും നാലു ഫോറുകളുടേയും പിന്‍ബലത്തില്‍ പാണ്ഡ്യ നേടിയ 63 റണ്‍സ് ആണ് നിര്‍ണായകമായത്. കോഹ്ലി 40 പന്തില്‍ 50 റണ്‍സ് നേടി. ഒരു സിക്‌സും നാലുഫോറുകളും അടങ്ങിയതായിരുന്നി കോഹ്ലിയുടെ ഇന്നിങ്‌സ്. രോഹിത് ശര്‍മ (27), സൂര്യകുമാര്‍ യാദവ് (14), ഋഷഭ് പന്ത് (6) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. ക്രിസ് ജോര്‍ദാന്‍ 43 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് സ്വന്തമാക്കി. ആദില്‍ റഷീദും ക്രിസ് വോക്‌സും ഓരോ വിക്കറ്റ് സ്വന്തമാക്കി.

Post a Comment

0 Comments