banner

മെസിയും നെയ്മറും കര കയറേണ്ടി വരും


ആരാധകർ പുഴയിൽ ഇറക്കിയ നെയ്മറും മെസ്സിയും കരയിൽ കയറേണ്ടി വരും. പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് നടപടി തുടങ്ങി.ലോകകപ്പിന്റെ
ആവേശത്തിൽ ആരാധകർ കോഴിക്കോട് പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച മെസ്സിയുടേയും നെയ്മറിന്റേയും കട്ടൗട്ടുകൾ നീക്കം ചെയ്യാൻ ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറിയുടെ നിർദേശം. 

അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിർദേശം. പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയുമെന്ന പരാതിയിലാണ് പഞ്ചായത്ത് മെസ്സിയുടേയും നെയ്മറിന്റേയും വൈറൽ കട്ടൗട്ടുകൾ നീക്കാനൊരുങ്ങുന്നത്.കഴിഞ്ഞ ആഴ്ചയാണ് കോഴിക്കോട് പുളളാവൂർ പുഴയിൽ ലോകകപ്പ് ആവേശം നിറച്ച് കാൽപ്പന്താരാധകർ മെസ്സിയുടെ ഭീമൻ കട്ടൗട്ട് സ്ഥാപിച്ചത്. കോഴിക്കോട് ചാത്തമംഗലം എൻ.ഐ.ടിക്ക് സമീപം പുള്ളാവൂരിലെ ചെറുപുഴയ്ക്ക് നടുവിലാണ് 30 അടിക്ക് മുകളിലുളള മെസ്സിയുടെ കട്ടൗട്ട് സ്ഥാപിച്ചത്. കട്ടൗട്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ ലോകമെമ്പാടും ശ്രദ്ധനേടിയിരുന്നു. ഫോക്സ് സ്പോർട്സ് ഉൾപ്പെടെയുളള അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ വാർത്തയെത്തി. ഇതിന് മറുപടിയെന്നോണം ബ്രസീൽ ആരാധകർ നെയ്മറുടെ കട്ടൗട്ടും പുളളാവൂർ പുഴയിൽ സ്ഥാപിച്ചിരുന്നു. 40 അടി ഉയരത്തിലുളള കട്ടൗട്ടാണ് ആരാധകർ സ്ഥാപിച്ചത്.എന്നാൽ പരാതിയെ തുടർന്ന് രണ്ട് കട്ടൗട്ടുകളും നീക്കാനാണ് ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറി നിർദേശം നൽകിയിരിക്കുന്നത്.

കട്ടൗട്ടുകൾ പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയുമെന്ന അഭിഭാഷകൻ ശ്രീജിത്ത് പെരുമനയുടെ പരാതിയെത്തുടർന്ന് സ്ഥലത്ത് പരിശോധന നടത്തിയെന്നും വസ്തുതകൾ ബോധ്യപ്പെട്ടതിനാലാണ് കട്ടൗട്ടുകൾ നീക്കാൻ നിർദേശം നൽകിയതെന്നുമാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം. ലോക ശ്രദ്ധയിൽ വന്ന കലാ സൃഷ്ട്ടികൾ ആണ് നീക്കം ചെയ്യേണ്ടി വരുന്നത്. ആരാധകര് കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയാൽ മത്സരം കഴിയും വരെ ഇത് നിലനിർത്താൻ ആയേക്കും

Post a Comment

0 Comments