banner

ആറാം ക്ലാസുകാരിയെ നിര്‍ബന്ധിപ്പിച്ച്‌ വിവാഹം കഴിപ്പിച്ച സംഭവം; ആറ് പേര്‍ അറസ്റ്റില്‍

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ ആറാം ക്ലാസുകാരിയെ നിര്‍ബന്ധിപ്പിച്ച്‌ വിവാഹം കഴിപ്പിച്ച സംഭവത്തില്‍ ഇമാം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍.

മിലക് സികാംപൂര്‍ മസ്ജിദ് ഇമാം അഹമ്മദ് റാസയും സംഘവുമാണ് അറസ്റ്റിലാണ്.മൊറാദാബാദിലായിരുന്നു സംഭവം.

11 കാരിയായ പെണ്‍കുട്ടിയെ 40 കാരനായ ഫൈസലിനാണ് വിവാഹം ചെയ്ത് നല്‍കിയത്. ഫൈസലിന്റെ വീട്ടില്‍ കുട്ടിയെ കണ്ട സമീപവാസികളില്‍ ചിലര്‍ സംശയത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബാലവിവാഹം ആണെന്ന് വ്യക്തമായത്. ഉടനെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ 

വീട്ടിലെത്തി കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ പിതാവാണ് സത്യങ്ങള്‍ പോലീസിനെ അറിയിച്ചത്.

അമ്മയാണ് പെണ്‍കുട്ടിയെ ഫൈസലിന് വിവാഹം ചെയ്ത് നല്‍കിയത്. ഇതിന് പ്രതിഫലമായി 25,000 രൂപയും അമ്മ ഫൈസലിന്റെ പക്കല്‍ നിന്നും കൈപ്പറ്റിയിരുന്നു. ഇതോടെ പോലീസ് കുട്ടിയുടെ മാതാവ്, ഫൈസല്‍, അഹമ്മദ് റാസ, ഫൈസലിന്റെ ബന്ധുക്കളായ രണ്ട് പേര്‍ എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ശേഷം ആറ് പേരും റിമാന്‍ഡിലാണ്.

Post a Comment

0 Comments