banner

കൊല്ലത്ത്, സ്കൂളിലെ ക്രിസ്മസ് ആഘോഷം കഴിഞ്ഞെത്തിയ 16കാരി ആറ്റിൽ ചാടി മരിച്ചു

കൊല്ലം : കൊല്ലത്ത് ആറ്റിൽ ചാടിയ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി.  മൈനാഗപ്പള്ളി കോവൂർ പടിക്ക തെക്കതിൽ സുരേഷ് കുമാറിന്റെയും ബിന്ദുവിന്റെയും മകൾ ഭാഗ്യലക്ഷ്മി (16) ആണ് മരിച്ചത്. ശാസ്താംകോട്ട കുന്നത്തൂർ പാലത്തിൽ നിന്നും ഇന്നുച്ചയോടെയാണ് കുട്ടി കല്ലടയാറ്റിലേക്ക് ചാടിയത്.

കൊട്ടാരക്കര സർക്കാർ വിദ്യാലയത്തിലെ പ്ലസ് വൺ വിദ്യാർഥിനിയായ ഭാഗ്യലക്ഷ്മി സ്കൂളിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തിരുന്നു. ഇതിന് ശേഷം ഉച്ചയോടെ സ്വകാര്യ ബസിൽ കയറി കുന്നത്തൂർ പാലത്തിന് സമീപമുള്ള ബസ് സ്റ്റോപ്പിൽ ഇറങ്ങുകയും കയ്യിലിരുന്ന ബാഗും ചെരിപ്പും പാലത്തിൽ ഉപേക്ഷിച്ച് ആറ്റിൽ ചാടുകയും ആയിരുന്നു.

തുടർന്ന് പോലീസിന്റെയും ശാസ്താംകോട്ടയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘത്തിൻ്റെയും  നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട തിരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്. പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം
ശാസ്താംകോട്ട താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments