banner

സെസിന്റെയും സര്‍ചാര്‍ജിന്റെയും പേരില്‍ കേന്ദ്രം സംസ്ഥാനങ്ങളുടെ അവകാശം കവര്‍ന്നെടുക്കുന്നു: ജോണ്‍ ബ്രിട്ടാസ്

ന്യൂദല്‍ഹി: സെസിന്റെയും സര്‍ചാര്‍ജിന്റെയും പേരില്‍ കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാനങ്ങളുടെ അവകാശം കവര്‍ന്നെടുക്കുകയാണെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി രാജ്യസഭയില്‍. 2021-22ലെ മൊത്ത നികുതി വരുമാനത്തിന്റെ 28.1 ശതമാനവും (7.06 ലക്ഷം കോടി രൂപ) സെസ് സര്‍ചാര്‍ജ് ഇനത്തില്‍ കേന്ദ്രം കൈയടക്കിവെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

2010-11ല്‍ ഈ ഇനത്തില്‍ ആകെ സമാഹരിച്ചത് 49,628 കോടി രൂപയാണ്. 2019-20ല്‍ 3.6 ലക്ഷം കോടി രൂപയായ ഇത് 2020-21 ആയപ്പോഴേയ്ക്കും 7.06 ലക്ഷം കോടി രൂപയായി. അതായത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഏകദേശം ഇരട്ടി തുകയുടെ വര്‍ധനവ്. എന്നാല്‍ ഈ തുക സംസ്ഥാനങ്ങളുമായി പങ്കുവെക്കാന്‍ കേന്ദ്രം തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

2010-11ല്‍ ഈ ഇനത്തില്‍ ആകെ സമാഹരിച്ചത് 49,628 കോടി രൂപയാണ്. 2019-20ല്‍ 3.6 ലക്ഷം കോടി രൂപയായ ഇത് 2020-21 ആയപ്പോഴേയ്ക്കും 7.06 ലക്ഷം കോടി രൂപയായി. അതായത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഏകദേശം ഇരട്ടി തുകയുടെ വര്‍ധനവ്. എന്നാല്‍ ഈ തുക സംസ്ഥാനങ്ങളുമായി പങ്കുവെക്കാന്‍ കേന്ദ്രം തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

15ാം ധനകാര്യ കമ്മീഷന്‍ കേന്ദ്രനികുതികളില്‍ നിന്നും സംസ്ഥാനങ്ങള്‍ക്ക് 41 ശതമാനം വിഹിതം നല്‍കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ 29- 32 ശതമാനം നിരക്കുകളിലാണ് നികുകി വിഹിതം നല്‍കി പോരുന്നത്. പ്ലാനിങ് കമ്മീഷന്‍ ഉണ്ടായിരുന്നപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന നിരവധി ധനസഹായങ്ങള്‍ കേന്ദ്രം നിര്‍ത്തലാക്കി.

നികുതിയുടെ ഗണ്യമായ ഭാഗം സെസ് സര്‍ചാര്‍ജ് ഇനത്തില്‍ വേര്‍തിരിക്കപ്പെട്ടതോടെ സംസ്ഥാനങ്ങളുടെ സാമ്പത്തിക നില കൂടുതല്‍ പരിതാപകരമാകുകയാണ് ചെയ്തത്. ഈ സാഹചര്യത്തില്‍ സെസും സര്‍ചാര്‍ജും പങ്കുവെക്കുന്നത് സംബന്ധിച്ച നിലപാടില്‍ പുനര്‍വിചിന്തനത്തിന് ഗവണ്‍മെന്റ് തയ്യാറകണമെന്ന ആവശ്യത്തില്‍ നിന്ന് കേന്ദ്രമന്ത്രി ഒഴിഞ്ഞുമാറിയെന്നും അദ്ദേഹം പറഞ്ഞു.

സെസ് സര്‍ചാര്‍ജ് ഇനത്തില്‍ കേന്ദ്രം കളക്ട് ചെയുന്ന തുക വിവിധ പദ്ധതികളിലൂടെ രാജ്യത്ത് ചിലവഴിക്കുന്നുണ്ടെന്ന് പറഞ്ഞതല്ലാതെ ഈ തുക സംസ്ഥാനങ്ങളുമായി പങ്കു വെയ്കുന്നതിനെക്കുറിച്ച് ഒരു ഉറപ്പും കേന്ദ്ര ഗവണ്‍മെന്റ് നല്‍കിയില്ലെന്നും ജോണ്‍ ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments