banner

സഹപ്രവർത്തകയായ പെൺകുട്ടിക്കൊപ്പമുള്ള സെൽഫി സ്റ്റാറ്റസിട്ടതിന് യുവാക്കൾ തമ്മിൽ അടിപിടി

അടിമാലി : ഒപ്പം ജോലി ചെയ്യുന്ന പെൺകുട്ടിക്കൊപ്പമുളള സെൽഫി യുവാവ് മൊബൈലിൽ സ്റ്റാറ്റസ് ഇട്ടതിനെ ചൊല്ലിയുള്ള വാക്കുതർക്കം ആക്രമണത്തിൽ കലാശിച്ചു. സംഭവത്തിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മച്ചിപ്ലാവ് സ്വദേശി അനുരാഗ് (27), വാളറ സ്വദേശികളായ രഞ്ജിത് (31), അരുൺ (28) എന്നിവരെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് പേർ ഓടി രക്ഷപ്പെട്ടു.

കേസിലെ ഒന്നാം പ്രതിയായ അനുരാഗിന്റെ സഹോദരന്റെ സുഹൃത്തായ പെൺകുട്ടിക്കൊപ്പമുളള ചിത്രമാണ് അഭിഷേക് എന്ന യുവാവ് സ്റ്റാറ്റസ് ഇട്ടത്. തുടർന്ന് അഭിഷേകിനെ ഫോണിൽ വിളിച്ച് അനുരാഗ് ഭീഷണിപ്പെടുത്തി. ഭീഷണി തുടർന്നതോടെ അഭിഷേക് തന്റെ സുഹൃത്തായ വിശ്വജിത്തിനോട് വിവരം പറഞ്ഞു. വിശ്വജിത് അനുരാഗുമായി പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെങ്കിലും പരിഹാരം ഉണ്ടായില്ല.

ഇതിനെതുടർന്ന് ചൊവ്വാഴ്ച രാത്രി ഏഴരയോടെ അനുരാഗും സംഘവും കാറിൽ മാരകായുധങ്ങളുമായി എത്തി ടൗണിൽ വച്ച് വിശ്വജിത്തിനെ ആക്രമിച്ചു. പ്രതികളിൽ നിന്ന് ഇരുമ്പു വാൾ, പൈപ്പ്, ബേസ് ബോൾ ബാറ്റ്, കേബിൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്. ഇവർ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Post a Comment

0 Comments