banner

വധുവിനോട് യാഥാര്‍ത്ഥ പേരും മതവും മറച്ചുവച്ചു; അച്ഛനെത്തി എല്ലാം തുറന്നു പറഞ്ഞു, വിവാഹത്തലേന്ന് വരന്‍ അറസ്റ്റില്‍

ലക്നൗ : പ്രതിശ്രുത വധുവിനോട് യാഥാര്‍ത്ഥ പേരും മതവും മറച്ചുവച്ച യുവാവിന്റെ കള്ളത്തരം അച്ഛന്റെ വരവോടെ പിടിക്കപ്പെട്ടു. വിവാഹത്തിന്റെ തലേദിവസം വരന്‍ പോലീസ് പിടിയില്‍. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം.

യുവതിയോട് ആഷിശ് താക്കൂര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ഹസീന്‍ സൈഫിയാണ് കഴിഞ്ഞ ഞായറാഴ്ച പോലീസിന്റെ പിടിയിലാവുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം, ബലാത്സംഗം, വഞ്ചന എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്നലെയായിരുന്നു ഇയാളുടെ വിവാഹം നിശ്ചയിച്ചിരുന്നത്.

ഗ്രേറ്റര്‍ നോയിഡയിലെ ദാദ്രിയില്‍ താമസിക്കുന്നതിനിടെയാണ് ഹസീനും യുവതിയും സൗഹൃദത്തിലാവുന്നത്. ഇതിനിടെ യുവതിയ്ക്ക് തൊഴില്‍ നഷ്ടമാവുകയും ഇത് മുതലെടുത്ത് സഹീന്‍ യുവതിയുമായി കൂടുതല്‍ അടുക്കുകയും ചെയ്തു.

പിന്നാലെ യുവതിയുമൊത്ത് ഇയാള്‍ ദാദ്രിയിലെ ഒരു ഫ്‌ളാറ്റിലേയ്ക്ക് താമസം മാറി. തുടര്‍ന്ന് ഇയാള്‍ യുവതിയുമൊത്ത് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ദൃശ്യങ്ങള്‍ പകര്‍ത്തി വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. ഹസീന്റെ പിതാവ് ഷക്കീല്‍ സൈഫി മകനെ അന്വേഷിച്ച് ഫ്‌ളാറ്റില്‍ എത്തിയപ്പോഴാണ് കള്ളം പുറത്തറിയുന്നത്.

ഈ സമയം യുവതിയും ഹസീനും വീട്ടിലില്ലായിരുന്നു. തുടര്‍ന്ന് ഷക്കീല്‍ അയല്‍ക്കാരോട് വിവരം തിരക്കി. ഫ്‌ളാറ്റില്‍ താമസിക്കുന്നത് ആഷിശ് എന്ന യുവാവാണെന്നും ഹസീന്‍ അല്ലെന്നും അയല്‍ക്കാര്‍ പിതാവിനെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് യുവതി ഹസീനെക്കുറിച്ച് മനസിലാക്കുന്നത്. പിന്നാലെ വിവാഹം ഉപേക്ഷിച്ച യുവതി പോലീസില്‍ പരാതി നല്‍കുകയും ഹസീന്‍ അറസ്റ്റിലാവുകയുമായിരുന്നു.

Post a Comment

0 Comments