banner

കൊല്ലത്ത് ആളൊഴിഞ്ഞ കെട്ടിടത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ഫോണുമായി യുവാവ് പൊലീസ് കസ്റ്റഡിയിൽ

കൊല്ലം : ആളൊഴിഞ്ഞ കെട്ടിടത്തിൽ യുവതിയുടെ നഗ്നമായ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അഞ്ചൽ സ്വദേശിയായ യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളിൽ നിന്ന് യുവതിയുടെ ഫോൺ പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. മരിച്ച ഉമാ പ്രസന്നനൊപ്പം കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായിരുന്നുവെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. യുവതിയുടെ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് യുവാവിലേക്ക് എത്തിച്ചത്. ഇയാൾ നേരത്തെ ക്രിമിനൽ കേസിൽ പ്രതിയായിട്ടുള്ള ആളാണെന്ന് പൊലീസ് പറയുന്നു.

ഫാത്തിമ മാത നാഷണൽ കോളേജിന് സമീപത്തെ കാടുകയറിയ റെയിൽവേ ക്വാർട്ടേഴ്‌സിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ആറുദിവസത്തെ പഴക്കംവരും. കൊറ്റങ്കര സ്വദേശിയായ ഉമയുടെ മൃതദേഹമാണ് കണ്ടെത്തിയത്. യുവതിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ ഇവരുടെ ഫോൺ പിടിയിലായ യുവാവിൽ നിന്ന് കണ്ടെത്തിയിരുന്നു. പുതുവത്സര രാത്രിയിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് യുവാവിൽ നിന്ന് ഫോൺ കണ്ടെത്തിയത്. ഫോൺ കള‍ഞ്ഞുകിട്ടിയതാണ് എന്നായിരുന്നു യുവാവിന്റെ മൊഴി,​ തുടർന്ന് ഫോൺ വാങ്ങിവച്ച ശേഷം ഇയാളെ വിട്ടയച്ചു. തുടർന്ന് ഫോൺ കുണ്ടറ പൊലീസിന് കൈമാറിയിരുന്നു,​ യുവതിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

യുവതിയെ കഴിഞ്ഞ 29 മുതൽ കാണാനില്ലായിരുന്നു. തുടർന്ന് മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്.

Post a Comment

0 Comments