banner

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് നൂറ് വർഷം കഠിന തടവ്

പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് നൂറ് വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച്‌ പത്തനംതിട്ട പോക്സോ കോടതി. പ്രമാടം കൈതക്കര സ്വദേശി ബിനുവിനെയാണ് ശിക്ഷിച്ചത്.  2020 ലാണ് ബന്ധു വീട്ടിലെത്തിയ 15 വയസുകാരിയെ പ്രതി പീഡിപ്പിച്ചത്.

പിഴത്തുകയായ രണ്ടര ലക്ഷം പെൺകുട്ടിക്ക് കൈമാറണമെന്നും കോടതി ഉത്തരവിട്ടു. 100 വർഷത്തെ ശിക്ഷ പ്രതി ഒരുമിച്ച് അനുവഭിച്ചാൽ മതി. ഇതുപ്രകാരം 80 വർഷം പ്രതി ജയിലിൽ കഴിയണം. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്.

2020ൽ പ്രതിയുടെ വീടിന് അടുത്തുള്ള ബന്ധുവീട്ടിലെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ സംഭവ ദിവസം തന്നെ പൊലീസ് കേസെടുത്തു. ഒളിവിൽ പോയ പ്രതിയെ പിന്നീട് പൊലീസ് പിടികൂടി.

Post a Comment

0 Comments