banner

കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവറെ പിരിച്ചുവിട്ടു

പാലക്കാട് : കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവറെ പിരിച്ചുവിട്ടു. പീച്ചി സ്വദേശി സി.എൽ. ഔസേപ്പിനെയാണ് പുറത്താക്കിയത്. കുഴൽമന്ദത്ത് കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചത് ഡ്രൈവറുടെ വീഴ്ച മൂലമാണെന്നാണ് അധികൃതർ റിപ്പോർട്ട് നൽകിയത്. ഇത് മുഖവിലയ്ക്കെെടുത്ത വകുപ്പ് ഇയാൾക്കെെതിരെ കടുത്ത നടപടി സ്വീകരിക്കുകയായിരുന്നു.


കഴിഞ്ഞ നാണ് പാലക്കാട് കുഴൽമന്ദത്ത് നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം നടന്നത്. പാലക്കാട് സ്വദേശി ആദർശ് മോഹൻ കാസർഗോഡ് സ്വദേശി സബിത്ത് എന്നിവരാണ് കെ.എസ്.ആർ.ടി.സി ബസിടിച്ച് മരിച്ചത്. പിന്നാലെ നടന്ന അന്വേഷണത്തിൽ. പിന്നിട് പുറത്തു വന്ന ക്യാമറാ ദൃശ്യങ്ങളിൽ കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ കുറ്റകൃത്യപരമായ കടുത്ത വീഴ്ചയിലാണ് യുവാക്കൾ മരിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെ സസ്പെൻഷനിലായ ഇയാൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഔദ്യോഗികമായി ഇയാളെ പിരിച്ചുവിട്ടതായി അറിയിക്കുകയായിരുന്നു.

Post a Comment

0 Comments