banner

കൊല്ലത്ത് വടിവാള്‍ വീശി വളര്‍ത്തുനായകള്‍ക്കൊപ്പം മണിക്കൂറുകൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിടെ പോലീസ് തോളിലേറ്റി അറസ്റ്റ് ചെയ്തു.

കൊല്ലത്ത് വടിവാള്‍ വീശി വളര്‍ത്തുനായകള്‍ക്കൊപ്പം ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിടെ പോലീസ് തോളിലേറ്റി അറസ്റ്റ് ചെയ്തു. കൊല്ലം ചിതറയിലാണ് സംഭവം. വടിവാള്‍ വീശി നായകളുമായി മണിക്കൂറുകള്‍ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച സജീവനെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്. 56 മണിക്കൂര്‍ നേരമാണ് ഇയാള്‍ നാട്ടുകാരെയും പൊലീസിനെയും മുള്‍മുനയില്‍ നിര്‍ത്തിയത്. 
വ്യാഴാഴ്ച മുതൽ ചിതറയെയും പ്രദേശത്തേയും വടിവാള്‍ വീശി വളര്‍ത്തുനായകള്‍ക്കൊപ്പം ഭീകരാന്തരീക്ഷം സൃഷ്ടിച്ച സജീവനെ നീണ്ട അൻപത്തിയാറ് മണിക്കൂറുകൾക്ക് ശേഷമാണ് നാട്ടുകാരുടെ സഹായത്താൽ പൊലീസിന് പിടികൂടാനായത്. 

പ്രദേശവാസിയായ സുപ്രഭയുടെ വീട്ടിലെത്തി ഇത് തൻ്റെ ഭൂമിയാണെന്നും അവിടെ നിന്നും ഒഴിയണമെന്നും ആവശ്യപ്പെട്ട് ഭീഷണി മുഴക്കി പിന്നീട് നായ്ക്കളെ അഴിച്ച് വിട്ടു. ഇവിടം മുതലാണ് പ്രശ്നങ്ങൾക്ക് തുടക്കം. വിവിധ ഇടങ്ങളില്‍ തന്റെ അച്ഛന്‍ വാങ്ങിക്കൂട്ടിയ ഭുമിയുടെ പ്രമാണങ്ങള്‍ അയല്‍വാസികൾ കൈക്കലാക്കിയെന്നും തിരികെ നൽകമെന്നുമായിരുന്നു നാട്ടുകാരോടുള്ള ഭീഷണി. ഇന്ന് ഉച്ചയോടെ വൻ പൊലീസ് സന്നാഹവും ഫയർ ഫോഴ്സും അധികൃതരും, നായയെ മെരുക്കാൻ പരിശീലനം ലഭിച്ചവരും സജീവൻ്റെ വീടിൻ്റെ പരിസരത്ത് പ്രവേശിച്ചെങ്കിലും ശ്രമങ്ങളെല്ലാം പരാജപ്പെട്ടു.പൊലീസ് വീടിനകത്ത് കയറുമെന്ന ഘട്ടമായപ്പോള്‍ അമ്മയുടെ കഴുത്തില്‍ വടിവാള്‍ വച്ച് അമ്മയെ കൊല്ലുമെന്ന് ആദ്യം ഭീഷണിപ്പെടുത്തി. 

പിന്നീട് മണിക്കൂര്‍കള്‍ക്ക് ശേഷം പൊലീസ് ശ്രമം നടത്തിയപ്പോള്‍ സ്വന്തം കഴുത്തില്‍ വടിവാള്‍വച്ച് ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ചതോടെ പൊലീസ് താത്കാലികമായി പിന്‍മാറി.അതിനിടെ വടിവാള്‍ വീശിയതോടെ നാട്ടുകാരില്‍ ഒരാള്‍ക്ക് പരിക്കേറ്റു.പട്ടികളെ മെരുക്കി പൊലീസ് വീട്ടിനുള്ളിൽ കയറിയെങ്കിലും ഒടുവിൽ നാട്ടുകാരുടെ സഹായത്തോടെ സജീവനെ കീഴ്പ്പെടുത്തി. സജീവൻ്റെ അമ്മയേയും പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments